ജിദ്ദ: മക്ക ഉച്ചകോടിയില്‍ ഇറാനെതിരെ നടത്തിയ പ്രഖ്യാപനങ്ങളോട് പൂര്‍ണ യോചിപ്പിപ്പില്ലെന്ന ഖത്തറിെൻറ പ്രസ ്താവനക്കെതിരെ സൗദി അറേബ്യ. ഖത്തര്‍ കാര്യങ്ങൾ വളച്ചൊടിക്കുകയാണെന്ന് സൗദി വിദേശകാര്യ മന്ത്രി ആദില്‍ അല്‍ ജുബൈ ര്‍ പറഞ്ഞു. ഉച്ചകോടിയുടെ അന്തിമ പ്രസ്താവന തങ്ങളുമായി കൂടിയാലോചിച്ചല്ലെന്നാണ് ഖത്തറിെൻറ വിശദീകരണം. ഉച്ച കോടി അവസാനിച്ച ശേഷം നടത്തിയ പ്രസ്താവനക്കെതിരെ യു.എ.ഇയും ബഹ്റൈനും രംഗത്ത് വന്നു.
മൂന്ന് ദിവസങ്ങളിലായി മക്കയില്‍ നടന്ന ജി.സി.സി-,അറബ്,- ഇസ്ലാമിക ഉച്ചകോടികളില്‍ പങ്കെടുത്തത് ഖത്തര്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘമായിരുന്നു. ഇറാനെതിരായി ഒറ്റക്കെട്ടായി നിലകൊള്ളുമെന്നതായിരുന്നു അന്തിമ പ്രഖ്യാപനം. എന്നാല്‍ ഇറാനെതിരെ നടത്തിയ തീവ്ര പ്രസ്താവനകളോട് അപ്പടി യോചിപ്പില്ലെന്നാണ് ഖത്തര്‍ വിദേശ കാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന് അല്‍ഥാനിയുടെ പ്രസ്താവന.
അന്തിമ പ്രസ്താവന ഉച്ചകോടിയില്‍ തയാറാക്കിയപ്പോള്‍ രാജ്യത്തിെൻറ നിലപാട് ആരാഞ്ഞില്ല എന്നും ഐക്യത്തിെൻറ കാര്യം പറയുേമ്പാൾ ഖത്തര്‍ വിഷയം അവരാലോചിച്ചില്ലെന്നുമായിരുന്നു ഖത്തറിെൻറ വിശദീകരണം. എന്നാല്‍ കാര്യങ്ങളിപ്പോള്‍ ഖത്തര്‍ വളച്ചൊടിക്കുകയാണെന്ന് സൗദി വിദേശകാര്യ സഹമന്ത്രി ആദില്‍ അല്‍ ജുബൈര്‍ പറഞ്ഞു. ഉച്ചകോടിയില്‍ അംഗീകരിച്ച കാര്യങ്ങളില്‍ നിന്ന് ഖത്തര്‍ പിന്നോട്ട് പോകുന്നത് അംഗീകരിക്കാനാകില്ലെന്ന് യു.എ.ഇയും ബഹ്റൈനും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.