റിയാദ്: ലോകത്തെ ഏറ്റവും വലിയ വിനോദ നഗരമെന്ന് അവകാശപ്പെടുന്ന സൗദിയിലെ ഖിദ്ദിയ്യ പദ്ധതിയുടെ ചീഫ് െഡവലപ്മ െൻറ് ഓഫീസറായി കരീം ഷമ്മയെ നിയമിച്ചു. പദ്ധതിക്കായി തയാറാക്കിയ മാസ്റ്റര്‍ പ്ലാന്‍ ഉടന്‍ പുറത്തിറക്കും. നിർമാ ണപ്രവർത്തനങ്ങൾക്ക് ഉടൻ തുടക്കമാവും. റിയാദിലെ റിങ് റോഡുകളുടെ സ്ഥാപകന്‍ കൂടിയാണ് ചീഫ് െഡവലപ്മെൻറ് ഓഫീസറായി നിയമിതനായ കരീം ഷമ്മ. റിയാദ് നഗരത്തിൽ നിന്ന് 40 കിലോമീറ്റർ അകലെയാണ് ‘ക്വിദ്ദിയ’ എന്ന പേരിൽ അന്താരാഷ്ട്ര നിലവാരത്തിൽ വിനോദ, സാംസ്കാരിക നഗരം.
334 ചതുരശ്ര കിലോമീറ്ററില്‍ സൗദി കിരീടാവകാശിയുടെ പൊതുനിക്ഷേപ ഫണ്ടിന് കീഴിലാണ് പദ്ധതി. വിനോദ, കായിക, സാംസ്കാരിക കേന്ദ്രങ്ങളാണ് ഇത്രയും വലിയ മേഖലയില്‍ സ്ഥാപിക്കപ്പെടുക. ലോകോത്തര തീം പാര്‍ക്കുകള്‍, മോട്ടോര്‍ സ്പോര്‍ട്സ്, സഫാരി പാര്‍ക്ക് എന്നിവ ഇതിെൻറ ഭാഗമായുണ്ടാകും. വന്‍കിട നിക്ഷേപത്തിനൊപ്പം ജോലി സാധ്യതകള്‍ കൂടി തുറന്നിടുന്നതാണ് പദ്ധതി. 2017ല്‍ പ്രഖ്യാപിച്ച പദ്ധതിയുടെ ആദ്യഘട്ടം 2022ല്‍ പൂര്‍ത്തിയാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.