ജിദ്ദ: ഒ.െഎ.സിക്ക് കീഴിലെ 14ാമത് ഉച്ചകോടിക്ക് സൗദി അറേബ്യ ആതിഥേയത്വം വഹിക്കും. മെയ് 31 ന് മക്കയിലാണ് ഉച്ചക്കോടി. സൗദി ഭരണാധികാരി സൽമാൻ രാജാവ് അധ്യക്ഷത വഹിക്കും. ‘മക്ക ഉച്ചകോടി, ഭാവിക്ക് വേണ്ടി കൈകോർത്ത്’ എന്ന തലക്കെട്ടിൽ നടക്കുന്ന യോഗത്തിൽ ഒ.െഎ.സി അംഗരാജ്യങ്ങളിലെ ഭരണാധികാരികൾ പെങ്കടുക്കും.
മുസ്ലിം രാജ്യങ്ങളിലെ നിലവിലെ സംഭവ വികാസങ്ങളും പ്രശ്നങ്ങളും ചർച്ച ചെയ്യും. ഉച്ചകോടിക്ക് മുന്നോടിയായി ഒ.െഎ.സി അംഗ രാജ്യങ്ങളിലെ വിദേശ കാര്യമന്ത്രിമാരുടെ യോഗം മെയ് 29 ന് ജിദ്ദയിൽ നടക്കും. മക്ക പ്രഖ്യാപനമെന്ന പേരിൽ പുതിയ പ്രഖ്യാപനങ്ങളും തീരുമാനങ്ങളും ഉച്ചകോടിയിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.