??????????? ????? ???? ???????

ആദ്യ വിമാനടിക്കറ്റ് പ്രവാസത്തിെൻറ സ്മാരകമായി സൂക്ഷിച്ച് ശംസുദ്ദീൻ മടങ്ങി

റിയാദ്: ആദ്യത്തെ വിമാ നടിക്കറ്റ്. ഉപജീവനം തേടി സൗദി അറേബ്യയിലേക്കുള്ള ആദ്യ വരവിെൻറ ടിക്കറ്റ്. 38 വർഷവും ഒര ു കേടും പറ്റാതെ സൂക്ഷിച്ച് ഒപ്പം കൊണ്ടുനടന്ന പ്രവാസത്തിെൻറ സ്മാരകം. ഒരേ കമ്പനിയിൽ ഒരേ തസ്തികയിൽ ദീർഘകാ ലം ജോലി ചെയ്ത് ഒടുവിൽ പ്രവാസം അവസാനിപ്പിച്ചുപോകുേമ്പാഴും കൊല്ലം കരുനാഗപ്പള്ളി സ്വദേശി ശംസുദ്ദീെൻറ കൈയ്യിലുണ്ടായിരുന്നു നിധി പോലെ സൗദി എയർലൈൻസിെൻറ ആ ടിക്കറ്റ്. അതിനിത്ര വിലകൽപിക്കാൻ കാരണമുണ്ട്. ജീവിതത്ത ിലെ സുപ്രധാന വഴിത്തിരിവിലേക്കുള്ള ടിക്കറ്റായിരുന്നു അത്. 70 വയസിനിടയിൽ 53 വർഷവും പ്രവാസിയായിരുന്നു. പട്ടാളക്കാരനായി 15 വർഷം ഇന്ത്യയിൽ പലയിടത്തും.

ശംസുദ്ദീൻ സൗദിയിലേക്ക് വന്ന ആദ്യ വിമാന ടിക്കറ്റ്

ശേഷം സൗദിയിലും. രാജ്യത്തിനുവേണ്ടി സേവനം ചെയ്യണമെന്ന തീവ്രമായ അഭിലാഷമാണ് ഇന്ത്യൻ ആർമിയിൽ ചേരാൻ പ്രേരിപ്പിച്ചത്. ഒന്നര പതിറ്റാണ്ട് പൂർത്തിയാക്കിയപ്പോൾ വാളണ്ടിയർ റിട്ടയർമെൻറ് വാങ്ങി. നാട്ടിലേക്ക് മടങ്ങിയില്ല. ജീവിതത്തിെൻറ മറുകര തേടിയാലോ എന്ന ചിന്തയായി. കടലിനക്കരെയെന്ന മോഹത്തിെൻറ തുഴയെറിഞ്ഞെങ്കിലും കാത്തിരിപ്പ് ഒരു വർഷം നീണ്ടു. കാത്തിരുന്നുകിട്ടിയ ടിക്കറ്റ് എങ്ങനെ മറന്നുകളയാനാണെന്ന് അദ്ദേഹം ചോദിക്കുന്നു. 1981 ഡിസംബർ 12ന് മുംബൈയിൽ നിന്ന് കറാച്ചി വഴി ജിദ്ദയിലേക്ക് സൗദി എയർലൈൻസ് വിമാനത്തിലായിരുന്നു യാത്ര. സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞയുടനെ ഇന്ത്യൻ മിലിറ്ററിയിലെ ആർമി സർവീസ് കോർപ് എന്ന വിഭാഗത്തിലാണ് ചേർന്നത്. സിംല, പത്താൻകോട്ട്, കൽക്കത്ത തുടങ്ങിയ സ്ഥലങ്ങളിൽ ജോലി ചെയ്തു.

അവസാന മൂന്നുവർഷം ആൻഡമാൻ നിക്കോബർ ദീപിലായിരുന്നു. ജിദ്ദയിലെത്തിയിട്ട് റെസിഡൻറ് പെർമിറ്റ് (ഇഖാമ) കിട്ടാൻ പിന്നേയും രണ്ടര മാസത്തോളം കാത്തിരിക്കേണ്ടിവന്നു. ജോലി അന്വേഷിക്കുന്നതിനിടയിൽ ഇന്ത്യൻ കോൺസുലേറ്റിൽ വിവിധ ആവശ്യങ്ങൾക്കായി വരുന്നവരുടെ അപേക്ഷാഫോറങ്ങൾ പൂരിപ്പിച്ചുനൽകുന്ന ജോലി ചെയ്തു. നാലഞ്ച് മാസത്തിന് ശേഷം ജിദ്ദയിൽ നിന്ന് 90 കിലോമീറ്ററകലെ അസ്ഫാൻ എന്ന കുഗ്രാമത്തിലെ അൽഹംറാനി കമ്പനിയിൽ ഒാഫീസ് സെക്രട്ടറിയായി ജോലി കിട്ടി. അന്നൊരു ഞരമ്പ് പോലത്തെ റോഡായിരുന്നു ജിദ്ദയിൽ നിന്ന് അസ്-ഫാനിലേക്ക്. ആളും അനക്കവുമില്ലാത്ത വഴിദൂരം. എന്നിട്ടുമവിടെ അതേ കമ്പനിയിലെ അതേ കസേരയിൽ 37 വർഷം ജോലി ചെയ്തു. ഇടയ്ക്ക് പലതവണ പ്രവാസം അവസാനിപ്പിച്ച് മടങ്ങാൻ തോന്നിയിട്ടും തൊഴിലുടമ സമ്മതിച്ചില്ല. ഇപ്പോൾ ശരീരത്തിന് ഒട്ടും ആവില്ല എന്നു വന്നപ്പോൾ,

അത് ബോധ്യപ്പെടുത്താനായത് കൊണ്ട് മാത്രം അദ്ദേഹം ഏറെ വ്യസനത്തോടെ സമ്മതിച്ചു. ഇന്ത്യൻ സേനയിൽ നിന്നും പരിശീലിച്ച അച്ചടക്കവും അനുഭവസമ്പത്തുമുള്ള ശംസുദ്ദീെൻറ സേവനമാണ് തെൻറ കമ്പനിയെ വിജയത്തിലേക്ക് കുതിക്കാൻ സഹായിച്ചതെന്ന് തൊഴിലുടമ തിരിച്ചറിഞ്ഞു. അതാണ് ഇൗ സ്നേഹവായ്പിന് കാരണം. സൈന്യത്തിലായിരുന്നപ്പോഴും സൗദിയിലും ജീവിതസഖി നബീസ ബീവി ഒപ്പമുണ്ടായിരുന്നു. പ്രവാസത്തോടും സൗദി മണ്ണിനോടും വിടപറഞ്ഞ് വിമാനം കയറിയതും ദമ്പതികൾ കൈകോർത്തുപിടിച്ചാണ്. മൂന്നുമക്കളാണ്. മൂത്തമകൻ മുഹമ്മദ് ഷെഫീഖ് റിയാദിൽ ഫയർ ആൻഡ് സേഫ്റ്റി കമ്പനിയിൽ മാർക്കറ്റിങ് വിഭാഗത്തിലും രണ്ടാമത്തെ മകൻ ഷംനാദ് കരുനാഗപ്പള്ളി റിയാദിൽ തന്നെ ജീവൻ ടി.വി ലേഖകനായും ജോലി ചെയ്യുന്നു. ഏക മകൾ ഷജിനമോൾ ബാംഗ്ലൂരിലാണ്.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.