മുഹമ്മദ് ഷിഫിർ
നജ്റാൻ: ഹൃദയാഘാതത്തെ തുടർന്ന് ജമ്മു കശ്മീർ സ്വദേശി മുഹമ്മദ് ഷിഫിർ (39) നജ്റാനിലെ ഖാലിദിയയിൽ മരിച്ചു. താമസ സ്ഥലത്തുവെച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സക്കിടെ മരിക്കുകയായിരുന്നു. ഖാലിദിയയിൽ ഹോട്ടൽ ജോലി ചെയ്തുവരികയായിരുന്നു.
കെ.എം.സി.സി നേതാവ് സലീം ഉപ്പളയുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം സൗദി എയർലൈൻസ് വിമാനത്തിൽ നജ്റാനിൽനിന്നും ജിദ്ദ വഴി നാട്ടിലെത്തിച്ചു. ബന്ധുക്കൾ ഏറ്റുവാങ്ങിയ മൃതദേഹം കശ്മീരിൽ ഖബറടക്കം ചെയ്തു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള മുഴുവൻ ചിലവും മുഹമ്മദ് ഷിഫിറിന്റെ സ്പോൺസറായ അലി ഹുസൈൻ ഏറ്റടുത്തു. കെ.എം.സി.സി നജ്റാൻ വെൽഫയർ വിങ് പ്രവർത്തകരും സുഹൃത്തുക്കളും സഹായത്തിന് ഒപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.