ഖത്തീഫ്: ഖത്തീഫിയ അൽ മജീദിയ കോർണിഷിൽ അപൂർവ പക്ഷികളുടെ പ്രദർശനം ആരംഭിച്ചു. കിഴക്കൻ പ്രവിശ്യയിലെ മൗസം ഷർഖിയ ഉൽസ വത്തിെൻറ ഭാഗമായാണ് പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്. വംശനാശ ഭീഷണി നേരിടുന്ന പക്ഷികളും പ്രദർശനത്തിലുണ്ട്. ‘സഞ്ചരിക്കുന്ന പൂന്തോട്ടം’ എന്ന് നാമകരണം ചെയ്ത പ്രത്യേക വാഹനത്തിലാണ് ഇവയെ കൊണ്ടുവന്നത്.നാൽപതിലധികം പക്ഷികളാണ് പ്രദർശനത്തിലുള്ളത്. വിവിധ തരത്തിലുള്ള പാം പക്ഷികൾ, തത്തകൾ, മയിലുകൾ, ഓസ്ട്രിച്ച്, സ്കാർലെ മാക്കോ തുടങ്ങി മധുരമായ ശബ്ദങ്ങളുണ്ടാക്കി നൃത്തം ചെയ്യുന്ന പക്ഷികളുമുണ്ട്. ചില തത്തകളുടെ പ്രായം 60-, 90 വർഷമാണ്. പച്ചക്കറികൾ, പഴങ്ങൾ, ധാന്യങ്ങൾ തുടങ്ങിയവയാണ് ഭക്ഷണമായി നൽകുന്നത്.നേരത്തെ സൗദിയിലെ പല മേളകളിലും പ്രദർശനം നടത്തിയിട്ടുണ്ട്. 15 സ്വദേശികളാണ് ഈ സംരഭത്തിനു പിന്നിൽ. 300 പക്ഷികളെ വരെ ഉൾപ്പെടുത്താനുള്ള ശ്രമത്തിലാണെന്ന് അണിയറ ശിൽപികളിലൊരാളായ ഇബ്രാഹിം അൽ അറബി പറഞ്ഞു. ബഹ്റൈൻ, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളിലേക്ക് ക്ഷണമുണ്ടെങ്കിലും യാത്ര പ്രശ്നങ്ങൾ കാരണം പോകാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.