ജിദ്ദ: ഫ്ലാറ്റിൽ അതിക്രമിച്ചു കയറി കത്തി കാട്ടി ഭീഷണിപ്പെടുത്തി സ്ത്രീകളെ ബലാൽസംഗം ചെയ്യുകയും പണവും ആഭരണവ ും മൊബൈൽ ഫോണും കവരുകയും ചെയ്ത കേസിൽ സോമാലിയൻ പൗരനെ ജിദ്ദയിൽ വധശിക്ഷക്ക് വിധേയനാക്കി. അബ്ദുല്ല അബൂബക്കർ സിദ്ദീഖ് എന്ന സോമാലിയൻ പൗരനാണ് വധശിക്ഷ നൽകിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പുരുഷന്മാർ ജോലിക്ക് പോകുന്ന സമയത്താണ് ഇയാൾ ഫ്ലാറ്റിൽ അതിക്രമിച്ചു കടന്നത്. കത്തി കാട്ടി ഭീഷണിപ്പെടുത്തി നാല് സ്ത്രീകളെ ബലാൽസംഗം ചെയ്തതായും കാശും ആഭരണവും മൊബൈൽ ഫോണും കവർന്നതായുമാണ് ഇയാൾക്കെതിരെ കേസുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.