ദമ്മാം: 15 വർഷത്തോളം ദമ്മാമിലെ ഫുഡ് സ്റ്റഫ് സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന മലയാളി യുവാവിനെ കുറിച്ച് ഏഴു വ ർഷമായി ഒരു വിവരവുമില്ലെന്ന് കുടുംബം. കൊല്ലം, ഉമയനല്ലൂർ, പുന്നവിളവീട്ടിൽ ആബ്ദീൻ അഷറാക്കുട്ടിയെ കെണ്ടത്തണമ െന്ന ആവശ്യവുമായാണ് കുടുംബം ദമ്മാമിലെ സാമൂഹ്യ പ്രവർത്തകരെ സമീപിച്ചിരിക്കുന്നത്. ഇയാൾ ജോലി ചെയ്ത കമ്പനിയെയോ സുഹൃത്തുക്കളെയോ കുറിച്ച് കുടുംബത്തിന് വിവരമില്ല . അവസാനമായി നാട്ടിൽ വന്ന് മടങ്ങിയത് ഏഴുവർഷം മുമ്പാണ്. വിളിക്കുേമ്പാഴെല്ലാം സാമ്പത്തിക പ്രയാസങ്ങളെ കുറിച്ച് സൂചിപ്പിക്കാറുണ്ടായിരുന്നുവെന്ന് ഭാര്യ പറയുന്നു. കാത്തിരിപ്പിന് ഫലം കാണാതെ വന്നതോടെയാണ് ദമ്മാമിലെ ബന്ധുക്കൾ വഴി സാമൂഹ്യ പ്രവർത്തകരുടെ സഹായം തേടിയത്. ഇതനുസരിച്ച് ഷാജി വയനാട് ഇയാളുടെ പാസ്പോർട്ട് പകർപ്പുപയോഗിച്ച് ജയിലിലും ആശുപത്രികളിലും അന്വേഷണം നടത്തിയെ--ങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ഇഖാമ നമ്പർ കിട്ടിയാലേ ഫലമുള്ളൂ എന്നാണ് ജയിൽ അധികൃതർ പറയുന്നത്.
പിതാവ് മരിച്ചതോടെ ഉമ്മയും ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബത്തിെൻറ ആശ്രയമായിരുന്നു ആബ്ദീൻ. സ്വന്തമായി കിടപ്പാടമില്ലാത്ത കുടുംബം ആബ്ദീെൻറ വരുമാനത്തിലാണ് ജീവിച്ചത്. നിത്യവൃത്തിക്ക് പോലും പ്രയാസപ്പെടുകയാണിവർ. ദമ്മാമിൽ കമ്പനിയിൽ സെയിൽസ്മാനായി ജോലി ചെയ്തിരുന്നുവെന്നും, ഏതോ സാമ്പത്തിക കുറ്റം ആരോപിച്ച് കമ്പനി തന്നെ ഇയാളെ ജയിലിലാക്കുകയായിരുന്നു എന്നുമാണ് കുടുംബത്തിെൻറ ഉൗഹം. എന്നാൽ ഇത് സ്ഥിരീകരിക്കുന്ന തെളിവുകളോ, കമ്പനിയെ കുറിച്ച വിവരങ്ങളോ കുടുംബത്തിെൻറ പക്കലില്ല. ദമ്മാമിലുള്ള ബന്ധുക്കൾക്കോ, സുഹൃത്തുക്കൾക്കോ ഇയാളെ കുറിച്ച് കൂടുതലൊന്നുമറിയില്ല എന്നതും അന്വേണത്തിന് തടസ്സം സൃഷ്ടിക്കുന്നു. ആബ്ദീെൻറ ഉമ്മ ആയിഷ ബീവിയും ഭാര്യ ജാസ്മിനും മക്കളായ ഹസീനയും ഹാഷിമും എന്തെങ്കിലും വിവരം കിട്ടാനായി നാട്ടിൽ കാത്തിരിക്കുകയാണ്. വിവരമറിയുന്നവർ 0531667879 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് ഷാജി വയനാട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.