ജി.സി.സി രാജ്യങ്ങളിലെ അനൈക്യം ഭീഷണി -കുവൈത്ത് അമീർ

റിയാദ്: ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയിലെ അനൈക്യം ജി.സി സി കൗണ്‍സിലിന് ഭീഷണിയാവുകയാണെന്ന് കുവൈത്ത് അമീർ ശൈഖ് സബാ ഹ് അൽഅഹമദ് അൽജാബിർ അസ്സബാഹ് പറഞ്ഞു‍. റിയാദിൽ നടന്ന ജി.സി.സി ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം‍. ജി.സി. സി കൗണ്‍സില്‍ രാഷ്ട്രങ്ങള്‍ക്കിടയിലെ അനൈക്യം ഭീഷണി സൃഷ്ടിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു, ഉച്ചകോടിയില്‍ ഖത്തര്‍ അമീര്‍ പങ്കെടുക്കണമായിരുന്നുവെന്ന് ബഹ്റൈന്‍ വിദേശകാര്യമന്ത്രി പറഞ്ഞു. അംഗ രാജ്യങ്ങള്‍ക്കിടയിലെ പ്രശ്നം പരിഹരിക്കാന്‍ എല്ലാവരുടേയും മനസ്സൊരുക്കണമെന്ന സൂചനയായിരുന്നു കുവൈത്ത് അമീറിെൻറ വാക്കുകളിൽ‍.

സല്‍മാന്‍ രാജാവിെൻറ ക്ഷണമുണ്ടായിട്ടും ഖത്തര്‍ അമീര്‍ എത്താതിരുന്നത് ജി.സി.സി ഉച്ചകോടിയില്‍ ശ്രദ്ധിക്കപ്പെട്ടു. ഖത്തര്‍ വിദേശ കാര്യസഹമന്ത്രി സുല്‍ത്താന്‍ അല്‍ മുറൈഖിയാണ് ജച്ചകോടിക്കെത്തിയത്. കഴിഞ്ഞ മാർച്ചിൽ സൗദിയിൽ നടന്ന അറബ് ഉച്ചകോടിയിലും ഖത്തർ പ്രതിനിധി മാത്രമാണ് പെങ്കടുത്ത്.കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് ഖത്തറിനെതിരെ സൗദിയുള്‍പ്പെടെ നാല് രാജ്യങ്ങള്‍ നിസ്സഹകരണം തുടങ്ങിയത്. ഇതിന് ശേഷം സൗദി അറേബ്യ ആതിഥ്യം വഹിച്ച ആദ്യ ജി.സി.സി ഉച്ചകോടിയായിരുന്നു ഞായറാഴ്ച. കഴിഞ്ഞ ഡിസംബറില്‍ കുവൈത്തില്‍ നടന്ന ഉച്ചകോടിയില്‍ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി പങ്കെടുത്തിരുന്നു.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.