റിയാദ്: സൗദിയില്‍ നിര്‍മിച്ച രണ്ട് ഉപഗ്രഹങ്ങള്‍ വെള്ളിയാഴ്ച രാവിലെ ഏഴ് മണിക്ക് വിക്ഷേപിക്കും. കിങ് അബ്ദുല്‍ അസീസ് സിറ്റി ഫോര്‍ സയന്‍സ് ആൻറ് ടെക്നോളജിയാണ് (കാസ്റ്റ്) ഉപഗ്രഹങ്ങള്‍ നിര്‍മിച്ചത്. സ്വദേശി എൻജിനീയര്‍മാരാണ് സാറ്റ് 5 എ, 5 ബി എന്നീ ഉപഗ്രഹങ്ങളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. സൗദി ചാനലിന് പുറമെ ഇഖ്ബാരിയ, എസ്.ബി.സി, അല്‍അറബിയ്യ എന്നീ ചാനലുകള്‍ വിക്ഷേപണത്തിെൻറ തല്‍സമയ ദൃശ്യങ്ങള്‍ പുറത്തുവിടും. ‘നമ്മുടെ ഭൂമിയും ബഹിരാകാശവും നമുക്കുള്ളതാണ്’ എന്നതാണ് വെള്ളിയാഴ്ച വിക്ഷേപിക്കുന്ന ഉപഗ്രഹ നിര്‍മാണത്തിെൻറ മുദ്രവാക്യം. സൗദി ‘വിഷന്‍ 2030’ െൻറ ഭാഗമായാണ് ഇവയുടെ നിര്‍മാണം പൂര്‍ത്തീകരിച്ചതെന്നും കാസ്റ്റ് വിശദീകരിച്ചു.
കാസ്റ്റ് ഇതിനകം 13 ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചിട്ടുണ്ട്. ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങളുമായി സഹകരിച്ചാണ് മുന്‍ ഉപഗ്രഹങ്ങളുടെ നിര്‍മാണവും വിക്ഷേപണവും പൂര്‍ത്തിയാക്കിയത്. വെള്ളിയാഴ്ച വിക്ഷേപിക്കുന്ന രണ്ട് ഉപഗ്രഹങ്ങളുടെ നിര്‍മാണത്തിന് യൂറോപ്യന്‍ സാങ്കേതികവിദ്യ സഹായകമായിട്ടുണ്ടെന്ന് കാസ്റ്റ് വക്താക്കള്‍ അറിയിച്ചു. എന്നാല്‍ രണ്ട് ഉപഗ്രഹങ്ങള്‍ പൂര്‍ണമായും സൗദി നിര്‍മിതമാണ്. ചാന്ദ്ര നിരീക്ഷണത്തിനാണ് പുതിയ ഉപഗ്രഹങ്ങള്‍ ഉപയോഗിക്കുക. ചന്ദ്രനില്‍ നിന്ന് കൂടുതല്‍ വ്യക്തമായ ദൃശ്യങ്ങള്‍ നല്‍കാന്‍ ഉപഗ്രഹങ്ങള്‍ക്ക് സാധിക്കുമെന്നാണ് വിദഗ്ധര്‍ പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.