റിയാദ്: ലബനാനിലെ നിലവിലെ അസ്ഥിരമായ സാഹചര്യങ്ങൾ കണക്കിലെടുത്ത് അവിടെയുള്ള തങ്ങളുടെ പൗരന്മാരോട് എത്രയും വേഗം രാജ്യം വിടാൻ സൗദി എംബസി നിർദേശിച്ചു. ലബനാനിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണ് പൗരന്മാരുടെ സുരക്ഷ മുൻനിർത്തി ഇങ്ങനെയൊരു അറിയിപ്പ് പുറപ്പെടുവിച്ചത്.
തങ്ങളുടെ ഔദ്യോഗിക എക്സ് പ്ലാറ്റ്‌ഫോമിലൂടെയാണ് എംബസി ഈ നിർദേശം പങ്കുവെച്ചത്. ലബനാനിലേക്കുള്ള യാത്രാവിലക്ക് പൗരന്മാർ കർശനമായി പാലിക്കണമെന്ന് പ്രസ്താവനയിൽ ഊന്നിപ്പറയുന്നുണ്ട്.കൂടാതെ, അവിടെയുള്ള പൗരന്മാർക്ക് എന്തെങ്കിലും അടിയന്തര സാഹചര്യമുണ്ടായാൽ ഉടൻ തന്നെ എംബസിയുമായി ബന്ധപ്പെടണമെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.