കിരീടാവകാശി തറക്കല്ലിട്ടത് തന്ത്രപ്രധാന പദ്ധതികള്‍ക്ക്

റിയാദ്: കിരീടാവകാശി മുഹമ്മദ് ബിൻസൽമാൻ തറക്കല്ലിട്ടത് രാജ്യത്തെ തന്ത്രപ്രധാനമായ ഏഴ് പദ്ധതികൾക്ക്. സൗദിയിലെ ആദ്യ ആണവ റിയാക്ടര്‍ ഉള്‍പ്പെടുന്ന പദ്ധതി തിങ്കളാഴ്ച രാത്രി തലസ്ഥാനത്തെ കിങ് അബ്ദുല്‍ അസീസ് സിറ്റി ഫോര്‍ സയന്‍സ് ആൻറ് ടെക്നോളജി (കാസ്റ്റ്) നഗരത്തിലെ പ്രൗഢമായ ചടങ്ങിലായിരുന്നു ഉദ്ഘാടനം ചെയ്തത്. ഊര്‍ജ്ജം, ഉപ്പുജല ശുദ്ധീകരണം,സോളാർ, എയര്‍ക്രാഫ്റ്റ് നിര്‍മാണം തുടങ്ങിയ പദ്ധതികൾക്കാണ് തറക്കല്ലിട്ടത്. പുതുതായി തുടക്കം കുറിച്ച ഏഴ് പദ്ധതികളില്‍ മൂന്നെണ്ണം ഭീമന്‍ പദ്ധതികളായിരിക്കുമെന്ന് കാസ്റ്റ് വൃത്തങ്ങള്‍ വ്യക്തമാക്കി.

രാജ്യത്തെ പ്രഥമ ആണവോർജ റിയാക്ടര്‍, എയര്‍ക്രാഫ്റ്റ് നിര്‍മാണ ഫാക്ടറി എന്നിവയാണ് ഇതില്‍ സുപ്രധാനം. സൗദി ഉർജ, മിനറല്‍ മന്ത്രി എൻജി.ഖാലിദ് അല്‍ഫാലിഹ്, കാസ്റ്റ് പ്രസിഡൻറ് ഡോ. തുര്‍ക്കി ബിന്‍ സുഊദ് മുഹമ്മദ് തുടങ്ങിയ പ്രമുഖര്‍ തറക്കല്ലിടല്‍ ചടങ്ങില്‍ സംബന്ധിച്ചു. പദ്ധതിയുടെ ഭാഗമായി ഖഫ്ജിയില്‍ നിര്‍മിക്കുന്ന ഉപ്പുജല ശുദ്ധീകരണ പ്ലാൻറിന് ദിനേന 60,000 ക്യുബിക് മീറ്റര്‍ ജലവും യാമ്പുവിലെ പ്ലാൻറിന് ദിനേന 5,200 ക്യുബിക് മീറ്റര്‍ ജലവും ശുദ്ധീകരിക്കാനാവും. കൂടാതെ ദമ്മാം, അല്‍ഖസീം, മദീന, അബ്ഹ എന്നീ നഗരങ്ങളിലെ ഏതാനും പദ്ധതിവികസനവും തിങ്കളാഴ്ച ഉദ്ഘാടനം ചെയ്തതിൽ ഉള്‍പ്പെടുന്നുണ്ട്. സൗദി സാറ്റ് 5എ, 5ബി എന്നീ ബഹിരാകാശ പദ്ധതികളുടെ ഡമോൺസ്ട്രേഷനും ഉദ്ഘാടന പരിപാടിയുടെ ഭാഗമായി നടന്നു.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.