?????? ??????

ചെങ്കടൽ പദ്ധതി; ദ്വീപുകൾ സൗദിയുടെ അക്ഷയഖനികൾ

ജിദ്ദ: ഒരുകാലത്ത് വിസ്മൃതിയിലായിരുന്ന ദ്വീപുകളാണ് നാളെ സൗദിയുടെ വികസനത്തിെൻറ മുഖമുദ്രയാകുന്നത്. കഴിഞ്ഞ ദിവസം പ്രഖ്യാപിക്കപ്പെട്ട ‘ചെങ്കൽ പദ്ധതി’ വഴി പടിഞ്ഞാറൻ തീരത്തെ 50 ലേറെ ദ്വീപുകളിലാണ് വികസനം വരിക. ഉംലജിനും അൽവജിനും ഇടയിലുള്ള ഇൗ ദ്വീപുകൾ കേന്ദ്രീകരിച്ച് ലോകോത്തര നിലവാരത്തിലുള്ള വിനോദസഞ്ചാര മേഖലയാണ് സൃഷ്ടിക്കുന്നത്. 

ഇൗ ദ്വീപുകൾക്ക് പുറമേ െചങ്കടലിലും അറേബ്യൻ ഉൾക്കടലിലുമായി വലുതും ചെറുതുമായ 1285 ദ്വീപുകളാണ് സൗദി അറേബ്യക്ക് ഉള്ളത്. അതിൽ ചെങ്കടലിലും അഖബ ഉൾക്കടലിലും മാത്രം 1150 ദ്വീപുകൾ. ആകെ ദ്വീപുകളുടെ 89 ശതമാനം. ബാക്കി 135 ദ്വീപുകളാണ് കിഴക്കൻ മേഖലയിലെ അറേബ്യൻ ഉൾക്കടലിൽ ഉള്ളത്. ചെങ്കടലിലെ ദ്വീപുകൾ ഡൈവിങ്ങിനും കടൽടൂറിസത്തിനും പേരുകേട്ടവയാണ്. പരിമിതമായ രീതിയിൽ മാത്രമേ ഇപ്പോൾ അവയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തുന്നുള്ളു. രാജ്യത്തിെൻറ വികസനത്തിനും വളർച്ചക്കമുള്ള അടിസ്ഥാനമായി ഇൗ മനോഹര ദ്വീപുകളെ മാറ്റിയെടുക്കാനുള്ള പദ്ധതിയാണ് പുരോഗമിക്കുന്നത്. തെക്ക് പടിഞ്ഞാറൻ തീരത്തെ ഫുർസാൻ ദ്വീപ സമൂഹമാണ് ഏറ്റവും വലുത്. 200 ലേറെ ദ്വീപുകളാണ്  ഇൗ ശൃംഖലയിൽ ഉള്ളത്. മൊത്തം 380 ചതുരശ്ര കിലോമീറ്ററാണ് വിസ്തൃതി. 

150 ചതുരശ്ര കിലോമീറ്ററുള്ള സജിദ് ദ്വീപാണ് രണ്ടാമത്. അറേബ്യൻ ഉൾക്കടലിലെ അബുആലിയാണ് മൂന്നാം സ്ഥാനത്ത് ^ 59 ചതുരശ്ര കിലോമീറ്റർ. 33 ചതുരശ്ര കിലോമീറ്ററുള്ള ബാതിനയും 20 ചതുരശ്ര കിലോമീറ്ററുള്ള ദമ്മാമിനടുത്തെ താറൂത്തുമാണ് പിന്നീട്. 
പാരിസ്ഥിതിക സവിശേഷതകൾ ഏറെയുള്ള ദ്വീപാണ് ഫുർസാൻ. അപൂർവയിനം പവിഴപ്പുറ്റുകൾ, മറ്റ് സമുദ്രസസ്യങ്ങൾ, പക്ഷികൾ എന്നിവ ഇവിടെ കാണാം. കടൽത്തീര കണ്ടൽക്കാടുകളുടെ നീണ്ട നിരയും ഫുർസാൻ തീരത്തുണ്ട്. വർഷത്തിലെ ചില പ്രത്യേക കാലങ്ങളിൽ കടലാമകളും കടൽപക്ഷികളും ഇവിടെ കൂട്ടം കൂട്ടമായി എത്തും. 

ജുബൈലിന് വടക്കാൻ അബുആലി ദ്വീപിെൻറ സ്ഥാനം. അറേബ്യൻ ഗൾഫിലെ വലിയ ദ്വീപും ഇതുതന്നെ. സൗദി അറേബ്യക്ക് കീഴിലുള്ള ഇൗ ഭാഗത്തെ ഏറ്റവും വിദൂര ദ്വീപ് അൽഅറബിയ ആണ്. സൗദി തീരത്ത് നിന്ന് 50 നോട്ടിക്കൽ മൈൽ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. അപൂർവയിനം പക്ഷികളുടെയും ആമകളുടെയും ആവാസസ്ഥാനമാണിത്. 

Tags:    
News Summary - saudi island-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.