ദമ്മാം: ശമ്പള കുടിശ്ശികയും മറ്റാനുകൂല്യങ്ങളുമായി ലഭിക്കാനുള്ളതെല്ലാം ഉടൻ നൽകണ മെന്ന കോടതിവിധി കൈയിൽവെച്ച് അനാഥരായി അലയുകയാണ് ഒരു പറ്റം തൊഴിലാളികൾ. സ്പോ ൺസർ രാജ്യംവിട്ടതോടെ തങ്ങൾക്ക് ലഭിക്കാനുള്ളതെല്ലാം എവിടെനിന്ന് കിട്ടുമെന്നറി യാതെ ഉഴലുകയാണിവർ. ഖത്വീഫ് കേന്ദ്രമായി പ്രവർത്തിക്കുന്ന ബേക്കറിയിലെ തൊഴിലാളിക ളാണ് ഇവർ. 25 വർഷത്തിലധികമായി നല്ല രീതിയിൽ നടന്നിരുന്ന ബേക്കറി കഴിഞ്ഞ രണ്ടു വർഷം മുതലാണ് താളം തെറ്റിത്തുടങ്ങിയത്. കിതച്ചുകിതച്ച് മുേന്നാട്ടുപോയ സ്ഥാപനം കഴിഞ്ഞ ഒരു മാസത്തിനുമുമ്പ് പ്രവർത്തനം പൂർണമായി അവസാനിപ്പിക്കുകയും ചെയ്തു.
10 മുതൽ 25 വർഷം വരെയായി സ്ഥാപനത്തിൽ ജോലിയെടുത്തിരുന്നവരാണ് ഇവർ. ആദ്യമൊക്കെ രണ്ടോ മൂന്നോ മാസത്തിലൊരിക്കൽ ശമ്പളം കിട്ടിയിരുന്നു. എല്ലാം ശരിയാകുമെന്ന പ്രതീക്ഷയിൽ തൊഴിലാളികൾ കമ്പനിയിൽ തുടരുകയായിരുന്നു. പിരിഞ്ഞുപോകുേമ്പാൾ കമ്പനിയിൽനിന്ന് ലഭിക്കുന്ന സേവനാനന്തര ആനുകൂല്യങ്ങളായിരുന്നു അധികം പേരുടെയും പ്രതീക്ഷ. എന്നാൽ, എല്ലാ പ്രതീക്ഷകളെയും തകിടംമറിച്ചാണ് രണ്ടു വർഷം മുമ്പ് േബക്കറിയുടെ താളംതെറ്റിയത്. സ്പോൺസർ മറ്റു ചില കേസുകളിൽ കുടുങ്ങി രാജ്യംവിട്ടതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചതെന്ന് തൊഴിലാളികൾ പറയുന്നു. സ്ഥാപനം ഏൽപിച്ചവരുടെ കെടുകാര്യസ്ഥതയാണ് പ്രതിസന്ധിക്ക് കാരണമെന്നും ഇവർ പറയുന്നു.
14 മാസത്തിലധികം ശമ്പളം കുടിശ്ശികയായതോടെ തൊഴിലാളികൾ സംയുക്തമായി തൊഴിൽ കോടതിയെ സമീപിക്കുകയായിരുന്നു. കമ്പനിയുടെ പ്രതിനിധികൾ ഹാജരാകാത്തതിനാൽ തൊഴിലാളികൾക്ക് അനുകൂലമായി കോടതി വിധി പുറപ്പെടുവിച്ചു. എന്നാൽ, മാസങ്ങൾ കഴിഞ്ഞിട്ടും വിധിച്ച തുക ആരു തരുമെന്ന ചോദ്യം മാത്രം ബാക്കിയാവുകയാണ്.
15 വർഷമായി ഇൗ കമ്പനിയിൽ അക്കൗണ്ടൻറായി ജോലിനോക്കുന്ന കൊല്ലം കരുനാഗപ്പള്ളി അൻഷാദിന് 14 മാസത്തെ ശമ്പള കുടിശ്ശിക ഉൾപ്പെടെ 50,000 റിയാലാണ് കോടതി വിധിച്ചിരിക്കുന്നത്. ഹൃദ്രോഗബാധിതനായ നാഗർ കോവിൽ സ്വദേശി ചന്ദ്രബാബുവിനും സമാനമായ വിധിയുണ്ട്. പേക്ഷ, അടിയന്തരമായി ചികിത്സ തേടണമെന്ന് ഡോക്ടർമാർ നിർേദശിച്ചതോടെ ഇയാളെ ഹുറൂബാക്കിയതിനുശേഷം ഡീപോേട്ടഷൻ സെൻറർ വഴി എക്സിറ്റടിച്ച് നൽകുകയായിരുന്നു. എല്ലാവരുെടയും ഇഖാമകൾ ഒന്നരവർഷമായി കാലവധി കഴിഞ്ഞിട്ട്.
ചിലരൊക്കെ എല്ലാം വേണ്ടന്നുവെച്ച് പൊലീസിൽ ഹാജരായി ജയിൽ വഴി നാട്ടിലേക്കു പോയി. തങ്ങളുടെ ബാക്കിയുള്ള സമ്പാദ്യമെല്ലാം ഇവിടെയാണ്. ഇതൊഴിവാക്കി നാട്ടിലെത്തിയാൽ എങ്ങനെ ജീവിക്കും -തൊഴിലാളികൾ ചോദിക്കുന്നു. സ്ഥാപനം പൂട്ടിയതോടെ ഭക്ഷണത്തിനും നിത്യച്ചെലവിനുംപോലും ബുദ്ധിമുട്ടുകയാണിവർ. കെ.എം.സി.സി പ്രവർത്തകർ എത്തിച്ചുകൊടുത്ത ഭക്ഷണമാണ് ഇവരുടെ പെരുന്നാളുകാലം കഴിച്ചുകൂട്ടിയത്. ചിലർ തൊട്ടടുത്ത തോട്ടങ്ങളിൽ പണിക്കുപോകും. എന്നാൽ, രോഗികളായ പലരും അതിനും കഴിവില്ലാതെ കഴിയുകയാണ്. കെ.എം.സി.സിയുടെ അദാലത്തിൽ ഹമീദ് വടകരയും ഷാജി മതിലകവുമാണ് ഇവർക്ക് ആവശ്യമായ നിയമസഹായങ്ങൾ നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.