സൗദിയിൽ 2018 ൽ തൊഴിൽ വിട്ടത് പത്തര ലക്ഷം വിദേശികൾ

റിയാദ്: 2018 ൽ സൗദി സ്വകാര്യ മേഖലയിലെ തൊഴിൽ വിപണിയിൽ നിന്ന് 13,40,000 പേർ ജോലി വിട്ടതായി ജനറൽ ഓർഗനൈസഷൻ ഓഫ് സോഷ്യൽ ഇൻഷുറ ൻസ്‌ (ഗോസി) വ്യക്തമാക്കി. ഇതിൽ 10,50,000 പേർ വിദേശികളും 2,78,000 പേർ സ്വദേശികളുമാണ്. 2017 അവസാനം 99,30,000 ജോലിക്കാരുണ്ടായിരുന്നത് 201 8 അവസാനിക്കുമ്പോൾ 85,90,000 പേരായി കുറഞ്ഞിട്ടുണ്ടെന്നാണ് ഗോസിയുടെ കണക്ക്.

2017 അവസാനത്തിലെ കണക്കനുസരിച്ച 79,50,000 വിദേശി ജോലിക്കാരാണ് സ്വകാര്യ മേഖലയിൽ ഉണ്ടായിരുന്നത്. എന്നാൽ 2018 അവസാനിക്കുമ്പോൾ ഇത് 69 ലക്ഷമായി കുറഞ്ഞു. സ്വദേശി വനിതകളുടെ എണ്ണത്തിലും 2018 ൽ 63,300 പേരുടെ കുറവുണ്ടായി. 2017 ൽ 6,06,000 സ്വദേശി വനിതകൾ ജോലിയിലുണ്ടായപ്പോൾ 2018 ൽ അത് 5,42,700 ആയി കുറഞ്ഞിട്ടുണ്ട്. അതേ സമയം വിദേശി വനിത ജോലിക്കാരുടെ എണ്ണം 2018 ൽ വർധിച്ചതായും ഗോസി വ്യക്തമാക്കി. 2017ൽ 2,11,700 ആയിരുന്നു വിദേശി വനിതാജോലിക്കാരുടെ എണ്ണം. 2018 അവസാനിക്കുമ്പോൾ ഇത് 2,14,200 ആയി വർധിച്ചിട്ടുണ്ട്.

Tags:    
News Summary - saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.