റിയാദ്: സൗദി അറേബ്യയിൽ വ്യാഴാഴ്ച 311 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 412 പേർ സുഖം പ്രാപിച്ചു. 15 പേർ രാജ്യത്തെ വിവിധയിടങ്ങളിലായി മരിച്ചു. ആകെ കോവിഡ് കേസുകളുടെ എണ്ണം 352160 ആയി. രോഗമുക്തരുടെ ആകെ എണ്ണം 339114ഉം ആയി ഉയർന്നു. ആകെ മരണസംഖ്യ 5605 ആണ്.
7441 പേർ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയിൽ തുടരുന്നു. ഇതിൽ 798 പേരുടെ ആരോഗ്യനില ഗുരുതരസ്ഥിതിയിലാണ്. ഇവർ തീവ്രപരിചരണ വിഭാഗത്തിലാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.3 ശതമാനമായി ഉയർന്നു. മരണനിരക്ക് 1.6 ശതമാനമായി തുടരുന്നു.
24 മണിക്കൂറിനിടെ രാജ്യത്ത് പുതിയ കോവിഡ് കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് റിയാദിലാണ്, 55. മദീന 46, യാംബു 23, ജിദ്ദ 23, ഹുഫൂഫ് 15, ബുറൈദ 14, മക്ക 14, ബല്ലസ്മർ 8, ദമ്മാം 8, ഹാഇൽ 7, നജ്റാൻ 7, വാദി ദവാസിർ 6, മിദ്നബ് 5, ഖുൻഫുദ 5 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിൽ പുതുതായി രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.