റിയാദ്: സൗദി അറേബ്യയിൽ കോവിഡ് ആക്ടീവ് കേസുകൾ 5,000ന് താഴെയായി. അസുഖ ബാധിതരായി രാജ്യത്ത് അവശേഷിക്കുന്നവരുടെ എണ്ണം ഞായറാഴ്ചയോടെ 4835 ആയി കുറഞ്ഞു. ഇതിൽ 674 പേർ മാത്രമാണ് ഗുരുതരനിലയിലുള്ളത്. ഇവർ തീവ്രപരിചരണ വിഭാഗത്തിലാണ്. 217 പേർക്കാണ് ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചത്.
14 പേർ രാജ്യത്തെ വിവിധയിടങ്ങളിൽ മരിച്ചു. 386 പേർ കോവിഡ് മുക്തരായി. ആകെ കോവിഡ് കേസുകളുടെ എണ്ണം 357128 ആയി. രോഗമുക്തരുടെ ആകെ എണ്ണം 346409 ആയി ഉയർന്നു. ആകെ മരണസംഖ്യ 5884 ആണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.7 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്ത പുതിയ കോവിഡ് കേസുകൾ: റിയാദ് 75, മക്ക 35, മദീന 29, ഇൗസ്റ്റേൺ 18, ഖസീം 14, അസീർ 13, അൽബാഹ 9, തബൂക്ക് 7, ജീസാൻ 6, നജ്റാൻ 6, അൽജൗഫ് 2, ഹാഇൽ 2, വടക്കൻ മേഖല 1. രാജ്യത്ത് കോവിഡ് വ്യാപനത്തിന് ശമനം കണ്ടുതുടങ്ങിയെന്നും ദിനംപ്രതിയുള്ള കോവിഡ് സ്ഥിതിവിവര പ്രഖ്യാപനത്തോടൊപ്പം പ്രതിവാര അവലോന റിപ്പോർട്ടും ഇനി പുറത്തുവിടുമെന്ന് സൗദി ആരോഗ്യമന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദു അൽഅലി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.