മക്ക: സമൂഹ മാധ്യമങ്ങളിൽ വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ ഹജ്ജ് പരസ്യം നൽകിയ സൗദി പൗരനെ മക്ക മേഖല പൊലീസ് അറസ്റ്റ് ചെയ്തു.
ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. തീർഥാടകർക്ക് പാർപ്പിട സൗകര്യവും പുണ്യസ്ഥലങ്ങളിലേക്ക് യാത്രാസൗകര്യവും നൽകുമെന്ന് പരസ്യം ചെയ്തു ആളുകളെ കബളിപ്പിച്ച് പണം തട്ടാനുള്ള ശ്രമത്തിനിടയിലാണ് അറസ്റ്റ്.
പ്രതിക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുകയും പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു. ഹജ്ജ് ചട്ടങ്ങളും നിർദേശങ്ങളും പാലിക്കാൻ പൊതുസുരക്ഷ വകുപ്പ് രാജ്യത്തെ പൗരന്മാരോടും വിദേശി താമസക്കാരോടും ആവശ്യപ്പെട്ടു. നിയമലംഘനം നടത്തുന്നവരെ കുറിച്ച് വിവരം ലഭിച്ചാൽ ഉടൻ ബന്ധപ്പെട്ട വകുപ്പിനെ അറിയിക്കണം. മക്ക, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ 911 എന്ന നമ്പറിലും മറ്റു പ്രദേശങ്ങളിൽ 999 എന്ന നമ്പറിലുമാണ് വിളിക്കേണ്ടതെന്നും മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.