അനധികൃതമായി സൂക്ഷിച്ചിരുന്ന വന്യമൃഗങ്ങളെ പിടികൂടി ദേശീയ വന്യജീവി കേന്ദ്രത്തിലേക്ക് മാറ്റുന്നു
ജിദ്ദ: വംശനാശഭീഷണി നേരിടുന്ന വന്യജീവികളെ കൈവശംവെച്ച സൗദി പൗരൻ പിടിയിൽ. റിയാദിനു സമീപം മുസാഹ്മിയയിലെ ഒരു വിശ്രമകേന്ദ്രത്തിൽ ഇയാൾ വളർത്തിയ എട്ടു സിംഹങ്ങളെയും ഒരു ചെന്നായെയും കണ്ടെത്തി. വന്യജീവി സംരക്ഷണ, പരിസ്ഥിതി സുരക്ഷ നിയമങ്ങൾ ലംഘിച്ചാണ് ഇയാൾ വന്യമൃഗങ്ങളെ സ്വന്തമാക്കിയതും വളർത്തിവന്നതെന്നും കണ്ടെത്തി പൊലീസിന്റെ സഹായത്തോടെ പരിസ്ഥിതി സുരക്ഷക്കുള്ള പ്രത്യേക സേനയാണ് പിടികൂടിയത്. മൃഗങ്ങളെ ദേശീയ വന്യജീവി വികസന കേന്ദ്രത്തിന് കൈമാറി.
പ്രതിക്കെതിരെ നിയമപരമായ നടപടിക്രമങ്ങൾ സ്വീകരിക്കുകയും പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തതായി പരിസ്ഥിതി സുരക്ഷാസേന വക്താവ് കേണൽ അബ്ദുറഹ്മാൻ അൽ ഉതൈബി പറഞ്ഞു.
വംശനാശഭീഷണി നേരിടുന്ന വന്യജീവികളെ കൈവശംവെക്കുന്നത് നിയമലംഘനമാണ്. ഇതിന് മൂന്നു കോടി റിയാൽ വരെ പിഴയും 10 വർഷം വരെ തടവും അല്ലെങ്കിൽ ഈ രണ്ടു പിഴകളിൽ ഒന്നോ ശിക്ഷയുണ്ടാകുമെന്നും വക്താവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.