ജിദ്ദ: ഇന്ത്യ -പാക് പ്രശ്നത്തിൽ സമാധാന ദൗത്യവുമായി സൗദി അറേബ്യ. ചര്‍ച്ചകള്‍ക്കായി സൗദി വിദേശകാര്യ മന്ത്രി ആ ദിൽ ജുബൈർ പാകിസ്താനിലേക്ക് പോകും. സൗദി വിദേശകാര്യ മന്ത്രി വെള്ളിയാഴ്ച ഇസ്ലാമാബാദിലെത്തുമെന്ന് പാക് വിദ േശകാര്യമന്ത്രിയെ ഉദ്ധരിച്ച് അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറ നിര്‍ദേശപ്രകാരമാണ് ദൗത്യയാത്ര. കഴിഞ്ഞ മാസമാണ് സൗദി കിരീടാവകാശി പാകിസ്ഥാനും ഇന്ത്യയും സന്ദർശിച്ചത്. സൗദിയുടെ ഇടപെടൽ മഞ്ഞുരുക്കത്തിൽ നിർണായകമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇൗ വിഷയത്തിൽ പാകിസ്ഥാനിലേക്ക് സൗദി വിദേശമന്ത്രി എത്തുന്നതിനെ പ്രശംസിച്ചുകൊണ്ടാണ് പാക് വിദേശകാര്യമന്ത്രിയുടെ പ്രസ്താവന.
അബൂദബിയില്‍ ഇസ്ലാമികരാജ്യങ്ങളുടെ സമ്മേളനത്തിൽ ഇന്ത്യൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജും അതിഥിയായി പെങ്കടുക്കുന്നുണ്ട്. അവിടെ വെച്ച് സുഷമയുമായി സൗദി വിദേശകാര്യമന്ത്രി പാക് വിഷയം ചര്‍ച്ച നടത്തും. ഇന്ത്യയില്‍ നിന്നും പാകിസ്താനില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ ശുഭകരമാണ് എന്ന അമേരിക്കന്‍ പ്രസിഡൻറ് ഡോണള്‍ഡ് ട്രംപിെൻറ പ്രതികരണം വന്നതിന് പിന്നാലെയാണ് സൗദി വിദേശകാര്യ മന്ത്രിയുടെ യാത്ര.
പാക് വിദേശകാര്യ മന്ത്രിയെ അബൂദബി സമ്മേളനത്തിൽ പങ്കെടുപ്പിക്കാനും സാധിക്കുമെങ്കിൽ ഇരുപക്ഷത്തേയും ചർച്ചയിലേക്ക് കൊണ്ടുവരാനുമാണ് ഒ.ഐ.സി നീക്കമെന്നും റിപ്പോർട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.