റിയാദ്: സൗദി അറേബ്യയിൽ കോവിഡ് പരിശോധന 50 ലക്ഷം കവിഞ്ഞു. ശനിയാഴ്ചത്തെ കണക്ക് പുറത്തുവന്നപ്പോൾ രാജ്യത്ത് ഇതുവരെ നടത്തിയത് 5,026,127 പി.സി.ആർ ടെസ്റ്റുകളാണെന്ന് വ്യക്തമായി. ശനിയാഴ്ച മാത്രം 52,008 ടെസ്റ്റുകളാണ് നടന്നത്. രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നതിെൻറ ശക്തമായ സൂചനയായി പുതുതായി സ്ഥിരീകരിക്കുന്ന രോഗികളുടെ പ്രതിദിന എണ്ണം ആയിരത്തിന് താഴെയായി. നാല് മാസത്തിനിടെ ആദ്യമായാണ് പ്രതിദിന കണക്കിൽ പുതിയ രോഗികളുടെ എണ്ണം ആയിരത്തിൽ താഴെയാകുന്നത്.
പുതുതായി 987 പേർക്ക് മാത്രമാണ് കോവിഡ് പോസിറ്റീവായത്.1038 രോഗികൾ സുഖം പ്രാപിച്ചു. മരണനിരക്കിലും കുറവുണ്ടായി. 24 മണിക്കൂറിനിടെ രാജ്യത്ത് 27 മരണമാണ് രേഖപ്പെടുത്തിയത്. ഇതുവരെ ആകെ റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളുടെ എണ്ണം 313911 ആയി. ഇതിൽ 288441 പേരും രോഗമുക്തി നേടി. രാജ്യത്തിനുള്ളിലെ ആകെ രോഗമുക്തി നിരക്ക് 91.9 ശതമാനമായി ഉയർന്നു. ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 21630 ആയി കുറഞ്ഞു. ഇതിൽ 1555 പേരുടെ ആരോഗ്യ സ്ഥിതി മാത്രമാണ് ഗുരുതരം. ഇവർ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.
ആകെ മരണസംഖ്യ 3840 ആയി ഉയർന്നു. റിയാദ് 13, മക്ക 1, ഹുഫൂഫ് 3, മുബറസ് 3, ഹാഇൽ 1, ഹഫർ അൽബാത്വിൻ 1, അബൂ അരീഷ് 2, സാംത 2, അറാർ 1 എന്നിവിടങ്ങളിലാണ് ശനിയാഴ്ച മരണം സംഭവിച്ചത്. 24 മണിക്കൂറിനിടെ പുതിയ കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് മക്കയിലാണ്, 69. തബൂക്കിൽ 58ഉം ജിദ്ദയിൽ 51ഉം റിയാദിൽ 48ഉം ജീസാനിൽ 44ഉം ഹാഇലിൽ 37ഉം ഹുഫൂ-ഫിൽ 35ഉം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.
മരണം പ്രദേശം തിരിച്ച കണക്ക്:
റിയാദ് 965, ജിദ്ദ 807, മക്ക 626, ഹുഫൂഫ് 205, ത്വാഇഫ് 171, മദീന 128, ദമ്മാം 120, ബുറൈദ 76, തബൂക്ക് 59, അറാർ 54, മുബറസ് 48, ഹാഇൽ 46, ജീസാൻ 46, ഹഫർ അൽബാത്വിൻ 44, മഹായിൽ 32, ഖത്വീഫ് 31, സബ്യ 26, അൽബാഹ 23, സകാക 21, വാദി ദവാസിർ 21, അൽറസ് 19, ഖമീസ് മുശൈത്ത് 19, അബഹ 17, ഖർജ് 17, ബീഷ 17, അൽഖുവയ്യ 17, ബെയ്ഷ് 17, അബൂഅരീഷ് 17, ഖോബാർ 15, അയൂൺ 12, നജ്റാൻ 11, അൽമജാരിദ 10, ഉനൈസ 10, സാംത 7, ഹുറൈംല 6, റിജാൽ അൽമ 6, ജുബൈൽ 5, അൽനമാസ് 5, സുൈലയിൽ 4, അഹദ് റുഫൈദ 4, ദർബ് 4, നാരിയ 3, ഖുൻഫുദ 3, ശഖ്റ 3, യാംബു 3, അൽഅർദ 3, അൽമദ്ദ 3, മുസാഹ്മിയ 3, അൽബദാഇ 2, ദഹ്റാൻ 3, ഖുറയാത് 2, ഹുത്ത സുദൈർ 2, ഹുത്ത ബനീ തമീം 2, ബല്ലസ്മർ 2, അൽദായർ 2, റഫ്ഹ 1, സുൽഫി 1, ദുർമ 1, താദിഖ് 1, മൻദഖ് 1, ഫുർസാൻ 1, ദൂമത് അൽജൻഡൽ 1, ദറഇയ 1, അൽ-ജഫർ 1, അല്ലൈത് 1, ഖൈസൂമ 1, അയൂൺ അൽജുവ 1, സാറാത് ഉബൈദ 1.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.