റിയാദ്: കോവിഡ്-19 ന്‍റെ പശ്ചാത്തലത്തിൽ ഇന്ത്യയുൾപ്പെടെ വിവിധ രാജ്യങ്ങൾക്ക് യാത്രാവിലക്ക് ഏർപ്പെടുത്തി സൗദി സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ (ജി.എ.സി.എ) ഉത്തരവ് പുറത്തിറങ്ങി. ഇന്ത്യ, പാകിസ്താൻ, ശ്രീലങ്ക, ഇന്തോനേഷ്യ, ഫിലിപ്പൈൻസ് എന്നീ രാജ്യങ്ങളിൽ നിന്ന് സൗദിയിലേക്ക് സർവീസ് നടത്തുന്ന വിമാന കമ്പനികൾക്കാണ് അതോറിറ്റി സർക്കുലർ അയച്ചത്.
ഇൗ രാജ്യങ്ങളിലുള്ള സൗദി പൗരന്മാർക്കും സൗദി ഇഖാമയുള്ള വിദേശികൾക്കും രാജ്യത്തേക്ക് മടങ്ങിവരാൻ 72 മണിക്കൂർ സമയം അനുവദിച്ചിട്ടുണ്ട്. 72 മണിക്കൂർ അഥവാ മൂന്ന് ദിവസം എന്ന സമയപരിധി വ്യാഴാഴ്ച മുതൽ ആരംഭിക്കുകയും ചെയ്തു.
അതേസമയം, നിലവിൽ സൗദിയിൽനിന്ന് സ്വദേശി പൗരന്മാരും വിദേശികളും ഇൗ അഞ്ച് രാജ്യങ്ങളിലെയും എയർപ്പോർട്ടുകളിലേക്ക് യാത്ര നടത്തുന്നതും തടഞ്ഞിട്ടുണ്ട്. വ്യാഴാഴ്ച മുതൽ തന്നെ ഇൗ വിലക്ക് പ്രാബല്യത്തിലായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.