മാലദ്വീപിനെതിരെ വിക്കറ്റ് നേടിയ സൗദി താരങ്ങളുടെ ആഘോഷം

ട്വൻറി20 ലോകകപ്പ് യോഗ്യത: സൗദിക്കും ബഹ്റൈനും ജയം

ദോഹ: 2022 ട്വൻറി20 ക്രിക്കറ്റ് ലോകകപ്പിെൻറ ഭാഗമായ ഏഷ്യൻ യോഗ്യത റൗണ്ടിെൻറ ആദ്യ ദിനത്തിൽ സൗദി അറേബ്യക്കും ബഹ്റൈനും ജയം. ഏഷ്യൻ ടൗണിൽ ആരംഭിച്ച മത്സരത്തിൽ ഖത്തറിനെ എട്ടു വിക്കറ്റിന് തോൽപിച്ചായിരുന്നു ബഹ്റൈൻ ആദ്യ ജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റു ചെയ്ത ഖത്തർ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 133 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബഹ്റൈൻ ഓപണർമാരുടെ വെടിക്കെട്ട് മികവിൽ 13.1 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ തന്നെ ലക്ഷ്യം കണ്ടു. മുഹമ്മദ് യൂനുസ് (82), സർഫറാസ് അലി (42) എന്നിവരാണ് ബഹ്റൈനെ വിജയത്തിലേക്ക് നയിച്ചത്.

ഖത്തറിനായി സഹീർ ഇബ്രാഹിം (33 നോട്ടൗട്ട്), മുഹമ്മദ് തനവീർ (25), മുഹമ്മദ് റിസ്ലാൻ (25) എന്നിവർ തിളങ്ങി. ഉച്ചകഴിഞ്ഞ് നടന്ന മത്സരത്തിൽ മാലദ്വീപിനെതിരെ ഏഴു വിക്കറ്റിനായിരുന്നു സൗദിയുടെ ജയം. ആദ്യം ബാറ്റുചെയ്ത മാലദ്വീപ് ഒമ്പതിന് 98 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ സൗദി 15.1 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ വിജയം നേടി. ഞായറാഴ്ച രാവിലെ ഒമ്പതിന് ബഹ്റൈൻ കുവൈത്തിനെയും, ഉച്ചക്ക് 1.10ന് ഖത്തർ മാലദ്വീപിനെയും നേരിടും.

Tags:    
News Summary - Saudi Arabia, Bahrain win Twenty20 World Cup qualifiers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.