റിയാദ്: പശ്ചിമേഷ്യയിലെ നിലവിലെ സുരക്ഷാ സാഹചര്യങ്ങളും ചില രാജ്യങ്ങൾ വ്യോമപാതകൾ അടച്ചതും കണക്കിലെടുത്ത് നിരവധി സർവീസുകൾ റദ്ദാക്കിയതായി സൗദി എയർലൈൻസ് (സൗദിയ) അറിയിച്ചു. ഇന്ന് (ശനി) മുതലാണ് വിമാനങ്ങൾ റദ്ദാക്കിയത്.
യാത്രക്കാരുടെ സുരക്ഷ മുൻനിർത്തിയും എമർജൻസി സെൻററിെൻറ നിർദ്ദേശപ്രകാരവുമാണ് ഈ അടിയന്തര നടപടിയെന്ന് അധികൃതർ വ്യക്തമാക്കി. ഇറാനെതിരെയുള്ള അമേരിക്കൻ-ഇസ്രായേൽ ആക്രമണത്തെത്തുടർന്ന് പല രാജ്യങ്ങളും തങ്ങളുടെ വ്യോമപാത അടച്ചിരുന്നു. ഇതിെൻറ പശ്ചാത്തലത്തിലാണ് വിമാന സർവീസുകളിൽ മാറ്റം വരുത്തിയത്.
വിമാന സമയം പരിശോധിക്കുക: വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപ് തങ്ങളുടെ വിമാനത്തിന്റെ നിലവിലെ അവസ്ഥ (Status) യാത്രക്കാർ പരിശോധിക്കേണ്ടതാണ്.
അറിയിപ്പുകൾ: ബുക്കിംഗ് സമയത്ത് നൽകിയിട്ടുള്ള ഫോൺ നമ്പർ അല്ലെങ്കിൽ ഇമെയിൽ വഴി വിമാനങ്ങളെ സംബന്ധിച്ച പുതിയ വിവരങ്ങൾ യാത്രക്കാരെ അറിയിക്കും.
തുടർ വിവരങ്ങൾ: വരും മണിക്കൂറുകളിൽ കൂടുതൽ ഔദ്യോഗിക അറിയിപ്പുകൾ പുറത്തിറക്കുമെന്ന് എയർലൈൻസ് വ്യക്തമാക്കി.
നിലവിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് യാത്രക്കാരുടെ സുരക്ഷയ്ക്കും സൗകര്യത്തിനുമാണ് മുൻഗണന നൽകുന്നതെന്ന് സൗദി എയർലൈൻസ് പ്രസ്താവനയിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.