റിയാദ്: എല്ലാത്തരം സാമ്പത്തിക കുറ്റകൃത്യങ്ങൾക്കുമെതിരായ യുദ്ധം കടുപ്പിക്കാൻ സൗദി അറേബ്യ. കള്ളപ്പണം വെളുപ്പ ിക്കൽ, ഭീകരവാദ സംഘങ്ങൾക്ക് സംഭാവന നൽകൽ എന്നിവ കൂട്ടത്തിലെ ഏറ്റവും കൊടിയ കുറ്റകൃത്യമായി പരിഗണിച്ച് ശക്തമായ നടപടികളുമായി മുന്നോട്ട്. കഴിഞ്ഞ ദിവസം റിയാദിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കവേ കള്ളപ്പണ ഇടപാടുകൾ അന്വേഷിക്കുന്നതിനുള്ള സ്ഥിരം സമിതിയുടെ വൈസ് ചെയർമാൻ ആദിൽ അൽഖുലിഷ് വ്യക്തമാക്കിയതാണ് ഇത്. അന്താരാഷ്ട്ര നാണയനിധി (െഎ.എം.എഫ്) യുമായി സഹകരിച്ച് നടത്തിയ ശിൽപശാലയായിരുന്നു പരിപാടി. കള്ളപ്പണം വെളുപ്പിക്കൽ, ഭീകരവാദത്തിന് സംഭാവന നൽകൽ, ആയുധമിടപാട് തുടങ്ങിയ കുറ്റകൃത്യങ്ങൾക്കെതിരെ രാജ്യം പരമാവധി ശക്തി ഉപയോഗിച്ച് നിയമങ്ങൾ നിർമിച്ചും സംവിധാനങ്ങളൊരുക്കിയും കരുത്തുറ്റതും പഴുതടച്ചതുമായ പോരാട്ടമാണ് നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനായി രാജ്യാന്തര മാതൃകകളാണ് സ്വീകരിച്ചിരിക്കുന്നത്. കള്ളപ്പണത്തിനെതിരെ ആഗോളതലത്തിൽ പ്രവർത്തിക്കുന്ന ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സിെൻറ സഹായത്തോടെ ലോകത്തേക്കും വെച്ച് ഏറ്റവും മികച്ച പ്രായോഗികരീതിയുമായാണ് സൗദി കള്ളപ്പണ വിരുദ്ധ സമിതി പോരാട്ടത്തിനിറങ്ങിയത്.
സമിതിയംഗങ്ങൾക്ക് തങ്ങൾ ഏറ്റെടുത്തിരിക്കുന്ന ദൗത്യത്തിെൻറ പ്രാധാന്യവും ഗൗരവവും ബോധ്യമാണ്.
സാമ്പത്തിക കുറ്റകൃത്യങ്ങൾക്കെതിരായ ശക്തമായ യുദ്ധം നയിക്കുന്നതിന് ആവശ്യമായ പരിശീലനം െഎ.എം.എഫിെൻറ സഹകരണത്തോടെ സംഘടിപ്പിച്ച ശിൽപശാലയിൽ നിന്ന് ലഭിച്ചതായും അതിന് നാണയനിധി അധികൃതരോട് നന്ദിയുണ്ടെന്നും ആദിൽ അൽഖുലിഷ് പറഞ്ഞു. കള്ളപ്പണ ഇടപാടുകൾക്കെതിരെ ശക്തമായി നീങ്ങാൻ സൗദി ഭരണകൂടം ഉറച്ച നിലപാടിലാണ്. അന്താരാഷ്ട്ര നാണയനിധിയും ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സും മിഡിൽ ഇൗസ്റ്റ് ആൻഡ് നോർത്ത് ആഫ്രിക്ക ഫിനാൻഷ്യൽ ടാസ്ക് ഫോഴ്സും ചേർന്ന ശക്തിശൃംഖലയിൽ കണ്ണിചേർന്നാണ് സൗദി അറേബ്യ കള്ളപ്പണം വെളുപ്പിക്കലിനും ഭീകരവാദത്തിെൻറ സാമ്പത്തിക ഇടപാടുകൾക്കുമെതിരെ നീങ്ങുന്നതെന്നും ആദിൽ അൽഖുലിഷ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.