ജുബൈൽ: ജീവിതത്തിൽ ഭയമുള്ള ആളാണെങ്കിലും സാഹിത്യരചനയിൽ ആരെയും ഭയക്കുന്നില്ലെന്ന് പ്രശസ്ത കഥാകൃത്ത് എസ്. ഹരീഷ്. ജുബൈൽ നവോദയ വായനശാലയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘ഹരീഷിനൊപ്പം’ ഓൺലൈൻ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വായനക്കാരൻ സാഹിത്യസൃഷ്ടിയെ എങ്ങനെ മനസ്സിലാക്കുന്നു എന്നത് വളരെ പ്രാധാന്യമുള്ള ഒന്നാണെന്ന്. ജീവിതത്തിൽ ഒരിക്കലും എഴുതുമെന്ന് വിചാരിച്ചിരുന്നില്ല. പേക്ഷ, ധാരാളം വായിക്കുമായിരുന്നു.
പഠനമെല്ലാം കഴിഞ്ഞ് 28ാമത്തെ വയസ്സിൽ ഒരിക്കൽ കോട്ടയം ലൈബ്രറിയിൽ ഇരുന്നപ്പോഴാണ് എഴുത്താണ് തെൻറ വഴിയെന്ന ചിന്തയുണ്ടായത്. അവിടെവെച്ചുതന്നെ ആദ്യ കഥയായ ‘മിഷ എന്ന കടുവക്കുട്ടി’ എഴുതി. ഏതാനും കൃതികൾക്ക് ശേഷം കുറെനാൾ എഴുതാതിരുന്നു. പിന്നീട് വീണ്ടും മടങ്ങിവന്നു. എഴുത്ത് ഇനിയും മാറാനുണ്ട്. മാനുഷിക മൂല്യങ്ങളുടെ ശ്രേഷ്ഠത മനസ്സിലാക്കാൻ കോവിഡുകാലം കൊണ്ട് സാധിച്ചെന്ന് അദ്ദേഹം പറഞ്ഞു. ‘മീശ’ എന്ന നോവലിെൻറ പേരിലാണ് എസ്. ഹരീഷ് പ്രശസ്തനെങ്കിലും അത് അദ്ദേഹത്തിെൻറ മികച്ച കഥകളെ കാണാതെ പോകുന്നതിന് കാരണമായിട്ടുള്ളതായി പരിപാടിയിൽ പങ്കെടുത്ത സാഹിത്യകാരൻ പി.ജെ.ജെ. ആൻറണി അഭിപ്രായപ്പെട്ടു.
കഥകളെ ഹൃദ്യവും രമണീയവുമായ രൂപകങ്ങളായി ആവിഷ്കരിക്കുന്നതിൽ ഹരീഷ് മുന്നിൽനിൽക്കുന്നു. നിര്യാതരായി, ആദം, മാവോയിസ്റ്റ് തുടങ്ങിയ കഥകളിൽ ഈ പ്രാഗല്ഭ്യം തിളങ്ങുന്നു. കുട്ടനാടൻ മൊഴിവഴക്കങ്ങൾ, ചരിത്രപരത, ഗ്രാമീണപദങ്ങളുടെ വീണ്ടെടുപ്പ്, ആഴമുള്ള സമഗ്രവീക്ഷണം ഇവയെല്ലാം ഹരീഷിെൻറ കഥകളുടെ മികവ് പെരുപ്പിക്കുന്നവയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ശ്രീഹന വിനോദ്, ലിൻഷ പ്രജീഷ്, സഫീന താജ്, ഷംന ഷൈജു, ജയപ്രകാശ്, സൗമ്യ മേനോൻ, ഷാഹിദ ഷാനവാസ്, പ്രജീഷ്, ലുക്ക് മാൻ, മുകുന്ദ്, എ.കെ. അസീസ്, ജേക്കബ്, സാബു, ബാപ്പു തേഞ്ഞിപ്പലം, നൂഹ് പാപ്പിനിശ്ശേരി, ജയൻ തച്ചമ്പാറ, നൗഷാദ്, ലക്ഷ്മണൻ, ആശാ മുരളി, ബഷീർ വാരോട്, ഷാനവാസ്, രഞ്ജിത്ത്, അനീഷ്, അമൽ ഹാരിസ് എന്നിവർ പങ്കെടുത്തു. രമേശ് പയ്യന്നൂർ നാടൻ പാട്ട് ആലപിച്ചു. ഉമേഷ് കളരിക്കൽ അവതാരകനായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.