റിയാദ്: സൗദി വിനോദസഞ്ചാര രംഗത്ത് സ്ത്രീ ജീവനക്കാരുടെ എണ്ണം വർധിച്ചതായി റിപ്പേ ാർട്ട്. ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് (ഗസ്റ്റാറ്റ്) നടത്തിയ സർവേയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. രാജ്യത്തിെൻറ ടൂറിസം മേഖലയിൽ ജോലി ചെയ്യുന്ന സൗദി സ്ത്രീകളുടെ എണ്ണം 20,732 ആയി ഉയർന്നു. ‘സർവേ ഓഫ് ടൂറിസം എസ്റ്റാബ്ലിഷ്മെൻറ്സ്’ എന്നപേരിൽ നടത്തിയ സർവേ പ്രകാരം 5,52,556 പേർ ആഭ്യന്തര വിനോദസഞ്ചാര രംഗത്ത് ജോലി ചെയ്യുന്നുണ്ട്. അതിൽ 22.3 ശതമാനം പേർ സ്വദേശികളാണ്.
മുൻവർഷങ്ങളെ അപേക്ഷിച്ച് സ്വദേശികളുടെ എണ്ണത്തിൽ 3.1 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. രാജ്യത്തെ ടൂറിസം സ്ഥാപനങ്ങളുടെ എണ്ണം 72,389 ആയി ഉയർന്നിട്ടുണ്ട്. 250 മുതൽ 5000 വരെ ജീവനക്കാരുള്ള സ്ഥാപനങ്ങളുടെ എണ്ണം 941 ആണ്. അതുപോലെ ജീവനക്കാരുടെ ശമ്പളം, ആനുകൂല്യങ്ങൾ, കമീഷൻ എന്നീ ഇനങ്ങളിൽ ചെലവഴിക്കുന്ന തുകയിൽ 4.1 ശതമാനം വർധനയുണ്ടായി. ടൂറിസം രംഗത്തെ പലവിധ സ്ഥാപനങ്ങളുടെ വരുമാനവും 4.6 ശതമാനം വർധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.