മോസ്കോ: റഷ്യയും സൗദി അറേബ്യയും തമ്മിലുള്ള സഹകരണം ലോകനന്മക്ക് വേണ്ടിയാണെന്ന് സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ. മോസ്കോയിൽ റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുടിനുമായി നടത്തിയ കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകകപ്പ് ഫുട്ബാളിെൻറ ഉദ്ഘാടന ചടങ്ങിൽ പെങ്കടുക്കാനെത്തിയതായിരുന്നു അമീർ മുഹമ്മദ്. ഉന്നതതല ചർച്ചയിൽ ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും മധ്യപൂർവേഷ്യയിലെ പുതിയ സംഭവവികാസങ്ങളും അവലോകനം ചെയ്തു.
റഷ്യ, സൗദി ഉൗർജ മന്ത്രിമാരായ അലക്സാണ്ടർ നോവാക്, എൻജി. ഖാലിദ് അൽ ഫാലിഹ് എന്നിവരും കൂടിക്കാഴ്ചയിൽ പെങ്കടുത്തു.
എണ്ണ ഉൽപാദന നിയന്ത്രണം തുടരുന്നതിനുള്ള മാർഗങ്ങൾ ഇരുപക്ഷവും ആരായുമെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.