റിയാദ്: റോഡ് മുറിച്ചുകടക്കുന്നതിനിടെ മലയാളി വാഹനം ഇടിച്ച് മരിച്ചു. ദമ്മാം ഹൈവേയിൽ റിയാദ് നഗരത്തിൽ നിന്ന് 100 കിലോമീറ്റർ അകലെ തിങ്കളാഴ്ച രാത്രി എട്ടിനുണ്ടായ അപകടത്തിൽ കൊല്ലം കടയ്ക്കലിന് സമീപം ചിതറ സൈഡ് വാൾ സ്വദേശി ഗ്രീൻലാൻഡിൽ (റുക്സാന മൻസിൽ) ജലാലുദ്ദീൻ സെയ്യിദ് (ഷാജഹാൻ - 52) ആണ് മരിച്ചത്. റിയാദിൽ അൽമുത്വലഖ് ഹോൾഡിങ് കമ്പനിയുടെ ഫർണീച്ചർ വിഭാഗത്തിൽ ഡ്രൈവർ കം സെയിൽസ്മാനായ ഇദ്ദേഹം ദമ്മാമിൽ നിന്ന് ട്രൈലറിൽ ലോഡുമായി വരുേമ്പാൾ ചായ കുടിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം.
റിയാദ് ചെക്ക് പോയിൻറ് എത്തുന്നതിന് 40 കിലോമീറ്റർ മുമ്പ് വാഹനം പാർക്ക് ചെയ്തു എതിർവശത്തുള്ള പെട്രോൾ സ്റ്റേഷനിലെ ലഘുഭക്ഷണ ശാലയിൽ നിന്ന് ചായയും വാങ്ങി തിരികെ റോഡ് മുറിച്ചുകടക്കുന്നതിനിടെ അജ്ഞാത വാഹനം ഇടിക്കുകയായിരുന്നു. പൊലീസ് മൃതദേഹം ശുമൈസി ആശുപത്രിയിലേക്ക് മാറ്റി.
22 വർഷമായി റിയാദിൽ ഇതേ കമ്പനിയിൽ ജോലി ചെയ്യുന്ന ജലാലുദ്ദീൻ മൂന്നുമാസം മുമ്പാണ് മകളുടെ വിവാഹനിശ്ചയത്തിന് വേണ്ടി നാട്ടിൽ പോയി മടങ്ങിയത്. മഞ്ചേരി മെഡിക്കൽ കോളജിൽ അവസാന വർഷ എം.ബി.ബി.എസ് വിദ്യാർഥിനിയായ മകൾ റുക്സാനയുടെ വിവാഹം കായംകുളം സ്വദേശിയുമായി ഉറപ്പിച്ചാണ് മടങ്ങിയത്. ഇനി വിവാഹം നടത്താൻ പോകുന്നതിനുള്ള തയ്യാറെടുപ്പിലായിരുന്നു. അതിനിടയിലാണ് വിധി അജ്ഞാത വാഹനത്തിെൻറ രൂപത്തിലെത്തിയത്. ഭാര്യ: റജില. റുക്സാന മകളും ഫവാസ് മകനുമാണ്. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിന് വേണ്ടി സാമൂഹിക പ്രവർത്തകരായ റാഫി പാങ്ങോടും രാജു പാലക്കാടും രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.