റിയാദ്: സൗദി അറേബ്യയിലെ നിക്ഷേപക സാധ്യതകള്‍ ലോകത്തിനു മുന്നില്‍ തുറന്നിട്ട് ആഗോള നിക്ഷേപക സമ്മേളനം (ഫ്യൂച്ചർ ഇൻവെസ്റ്റ്മെൻറ് ഇനിഷ്യേറ്റിവ്) റിയാദില്‍ ചൊവ്വാഴ് ച തുടങ്ങി. വ്യാഴാഴ്ച സമാപിക്കുന്ന ത്രിദിന സമ്മേളനത്തിെൻറ സംഘാടകരായ സൗദി പബ്ലിക് ഇന്‍വെസ്റ്റ്മെൻറ് ഫണ്ട് ഗവർണർ യാസിർ അൽറുമയ്യാൻ ഉദ്ഘാടന പ്രഭാഷണം നിർവഹിച്ചു. ആദ്യദിനം 23 വന്‍കിട കരാറുകൾ ഒപ്പുവെച്ചു. ലോകത്തിെൻറ വിവിധ ഭാഗങ്ങളില്‍നിന്ന് രാഷ്ട്രത്തലവന്മാരും ആറായിരത്തോളം പ്രതിനിധികളും പെങ്കടുക്കുന്ന സമ്മേളനം റിയാദിൽ റിറ്റ്സ് കാള്‍ട്ടണ്‍ ഹോട്ടലിലെ വിവിധ വേദികളിലാണ് നടക്കുന്നത്. ‘മരുഭൂമിയിലെ ദാവോസ്’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സംഗമം ആേഗാള തലത്തിലെ നിക്ഷേപക സംരംഭങ്ങളുടെ ഭാവിയാണ് ചർച്ചചെയ്യുന്നത്. ‘എന്തായിരിക്കും അടുത്ത ആഗോള വാണിജ്യ ലക്ഷ്യം’ എന്നതാണ് സമ്മേളനത്തിെൻറ പ്രധാന പ്രമേയം. മൂന്നാം പതിപ്പാണ് ഇപ്പോൾ നടക്കുന്നത്. ആദ്യ രണ്ടു പതിപ്പുകൾ 2017, 18 വർഷങ്ങളിൽ നടന്നു. മുൻവർഷങ്ങളിൽ അമേരിക്കയും യൂറോപ്പും പശ്ചിമേഷ്യയുമായിരുന്നു സജീവം.
ഇത്തവണ ഇന്ത്യയും ജപ്പാനും റഷ്യയും ആഫ്രിക്കയും യൂറോപ്പും പശ്ചിമേഷ്യയുമാണ് സജീവ പങ്കാളിത്തം വഹിക്കുന്നത്. 15 ശതകോടി ഡോളര്‍ മൂല്യം വരുന്ന 23 കരാറുകളാണ് ചൊവ്വാഴ്ച ഒപ്പുവെച്ചത്. വിദേശ കമ്പനികളുമായാണ് ഉടമ്പടികളെല്ലാം ഒപ്പുവെച്ചത്. 30 രാജ്യങ്ങളിലെ 300 പ്രഭാഷകരാണ് സമ്മേളനത്തിലുടനീളം പെങ്കടുക്കുന്നത്. അറബ് രാഷ്ട്ര നേതാക്കളും സജീവം. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യദിനത്തിലെ പ്ലീനറി സെഷനിൽ വൈകീട്ട് 5.30ന് മുഖ്യപ്രഭാഷണം നിർവഹിച്ചു. രാവിലെ നടന്ന പ്ലീനറി സെഷനുകളിലെ സംവാദങ്ങളിൽ റിലയൻസ് ഇൻഡസ്ട്രീസ് മേധാവി മുകേഷ് അംബാനി പെങ്കടുത്തു. ലുലു ഗ്രൂപ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം.എ. യൂസുഫലിയും സംഗമത്തിലുടനീളം പെങ്കടുക്കുന്നുണ്ട്. 40ൽ അധികം വൻകിട നിക്ഷേപകര്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ റിലയന്‍സും ലുലു ഗ്രൂപ്പും പ്രധാന സ്പോണ്‍സര്‍മാരാണ്. ഈ രണ്ടു കമ്പനികളും സൗദിയുമായി സഹകരിച്ച് വിവിധ നിക്ഷേപക പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.