റിയാദ് മെട്രോ ട്രെയിൻ; മെയ്ഡ് ഇൻ ജര്‍മനി

റിയാദ്: റിയാദ് മെട്രോ ട്രെയിന്‍ ബോഗികള്‍ എത്തിത്തുടങ്ങി. ജര്‍മനിയില്‍ നിന്നാണ് അത്യാധുനിക സാങ്കേതിക വിദ്യ യില്‍ നിർമിച്ച ബോഗികള്‍ കൊണ്ടുവരുന്നത്. ഡ്രൈവറില്ലാതെ സഞ്ചരിക്കുന്ന ട്രെയിനുകള്‍ 24 മണിക്കൂർ ടെസ്റ്റ് റണ ്‍ നടത്തും. 176 കി.മീ ദൈര്‍ഘ്യത്തിലാണ് ആറ് ലൈനിലായി റിയാദ് മെട്രോ ഒരുങ്ങിയത്.

മൂന്ന് കമ്പനികള്‍ക്കാണ് ഇവയുടെ നിര്‍മാണ ചുമതല. നീല, ചുകപ്പ് ലൈനുകളാണ് ഇതില്‍ ബി എ സി എസ് കമ്പനിക്ക്. 63 കി.മീ ദൈര്‍ഘ്യത്തിലാണ് ഇവര്‍ നിര്‍മിക്കുന്ന ചുകപ്പ്, നീല ലൈനുകള്‍‌.ഈ ട്രാക്കിലേക്ക് നിര്‍മിച്ച ട്രെയിനുകളാണ് ജര്‍മനിയില്‍ നിന്നെത്തിക്കുന്നത്. ജര്‍മനിയില്‍ നിന്ന് ആസ്ത്രിയ വഴിയും പിന്നീട് ചെങ്കടല്‍ വഴി ദമ്മാമിലേക്കും ബോഗികളെത്തും. 67 മെട്രോ വാഹനങ്ങളാണ് ബി എ സി എസിന് വേണ്ടി സീമെന്‍സ് കമ്പനി നല്‍കുക. രണ്ട് ബോഗികളുള്ള 26 ട്രെയിനുകളും നാല് ബോഗികളുള്ള 41 ട്രെയിനുകളും. കൂടാതെ ഓട്ടോമാറ്റിക് ട്രെയിന്‍ കണ്‍ട്രോള്‍ സിസ്റ്റവും ഇവര്‍ നല്‍കുന്നുണ്ട്.
തീ പിടിക്കാത്തതാണ് അലൂമിനിയം ബോഗികള്‍. ഓരോ ബോഗിക്കും 1.4 മീറ്റര്‍ നീളമുള്ള മൂന്ന് ഡോറുകളുണ്ട്.

ഫാമിലി, ഫസ്റ്റ്, സിംഗിള്‍ ക്ലാസുകളിലാണ് സീറ്റുകള്‍. സുരക്ഷ മാനിച്ച് കാമറകളുണ്ടാവും‍. മണിക്കൂറില്‍ 90. കിമീ വേഗതയാണ് മെട്രോക്ക്. എത്തിച്ച ട്രെയിനുകള്‍ വിവിധ ട്രാക്കുകളില്‍ മുഴുസമയം ഗുണനിലവാര പരിശോധനക്കായി ഓടും. റിയാദ് മെട്രോ ഈ വര്‍ഷം ആദ്യഘട്ട നിര്‍മാണം പൂര്‍ത്തിയാക്കും. 2021 ല്‍ സമ്പൂര്‍ണമായി ട്രെയിനുകള്‍ ഓടും എന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

Tags:    
News Summary - riyad metro-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.