ഉമ്മൻ ചാണ്ടി അനുസ്മരണം ഇന്ന്

റിയാദ്: ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ‘കുഞ്ഞൂഞ്ഞോർമയിൽ’ അനുസ്മരണ പരിപാടി വെള്ളിയാഴ്ച ബത്ഹ ഡീ പാലസ് ഓഡിറ്റോറിയത്തിൽ നടക്കും.

പുതുപ്പള്ളി എം.എൽ.എയും കോൺഗ്രസ് യുവനേതാവുമായ ചാണ്ടി ഉമ്മൻ മുഖ്യാതിഥിയായി പങ്കെടുക്കും. രാത്രി എട്ടിന് നടക്കുന്ന അനുസ്മരണ പരിപാടിയിൽ റിയാദിലെ രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖരും സംബന്ധിക്കും. പരിപാടിയുടെ ഭാഗമായി വൈകിട്ട് അഞ്ചു മുതൽ പൊതുജനങ്ങൾക്കായി കാരിക്കേച്ചർ മത്സരങ്ങൾ നടക്കും.

അതോടൊപ്പം ജീവകാരുണ്യരംഗത്ത് നാട്ടിലെ ഏറ്റവും മികവ് തെളിയിച്ച ജനപ്രതിനിധിക്ക് ഉമ്മൻ ചാണ്ടിയുടെ പേരിൽ റിയാദ് ഒ.ഐ.സി.സി ഏർപ്പെടുത്തിയ ‘ഉമ്മൻ ചാണ്ടി സ്മൃതി പുരസ്കാര’ ജേതാവിനെ ചാണ്ടി ഉമ്മൻ ചടങ്ങിൽ പ്രഖ്യാപിക്കും. കൂടാതെ കഴിഞ്ഞ ദിവസങ്ങളിലായി നടന്ന പ്രസംഗ മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്യും.

Tags:    
News Summary - Remembering oomenChandy today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.