ദമ്മാം: കേരളത്തിൽ വ്യാപകമായി പ്രചാരത്തിലുള്ള അക്യുപങ്ചർ പഠനത്തിൽ ഉന്നത മാർക്കോടെ വിജയിച്ച സമസ്ത ഇസ്ലാമിക് സെൻറർ (എസ്.ഐ.സി) ജുബൈൽ സെൻട്രൽ കമ്മിറ്റി വർക്കിങ് സെക്രട്ടറി മുഹമ്മദ് ഇർജാസ് മൂഴിക്കൽ അവാർഡ് സ്വീകരിച്ചു.
മരുന്നില്ലാതെതന്നെ മനുഷ്യെൻറ അവയവങ്ങളിൽ വിവിധ പ്രത്യേക പോയൻറുകൾ കേന്ദ്രീകരിച്ച് രോഗങ്ങളെ ഭേദമാക്കുന്ന അക്യുപങ്ചർ പഠനത്തിന് ഇന്ന് ഏറെ പ്രാധാന്യത്തോടെയാണ് പലരും ചേരുന്നത്. ജുബൈൽ റോയൽ കമീഷൻ ആശുപത്രിയിൽ നഴ്സായി ജോലി ചെയുന്ന മുഹമ്മദ് ഇർജാസ് കോഴിക്കോട് മൂഴിക്കൽ സ്വദേശിയാണ്. എസ്.ഐ.സി ജുബൈൽ വർക്കിങ് സെക്രട്ടറി, കിഴക്കൻ പ്രവിശ്യ കൗൺസിൽ അംഗവും സാമൂഹിക സേവന രംഗത്ത് സജീവവുമായ ഇദ്ദേഹം ഹിജാമഃ, അക്യുപങ്ചർ ചികിത്സയുമായി ബന്ധപ്പെട്ട ക്ലാസുകളും എടുക്കാറുണ്ട്. മലപ്പുറം വെന്നിയൂർ അക്യുപങ്ചർ അക്കാദമി സംഘടിപ്പിച്ച ചടങ്ങിൽ പത്മശ്രീ ജേതാവ് മണിക്ഫാൻ മുഖ്യാതിഥിയായിരുന്നു. കെ. മുഹമ്മദ് റഫീഖ് അധ്യക്ഷതവഹിച്ചു.
പി. സുഹറാബി (ഡെപ്യൂട്ടി ചെയർപേഴ്സൺ, തിരൂരങ്ങാടി), മുജീബ് കോക്കൂർ (പീപ്ൾസ് ഹെൽത്ത് ഓർഗനൈസേഷൻ സെക്രട്ടറി), മുജീബ് (മാനേജിങ് ഡയറക്ടർ, എൻ.എച്ച്.ഇ.എസ്), മൻസൂർ അലി ചെമ്മാട്, ജുനൈദ് (എക്സൈസ് നാർകോട്ടിക് സ്പെഷൽ സ്ക്വാഡ് തൃശൂർ സി.ഐ), അഡ്വ. അബ്ദുസ്സലാം (തിരൂരങ്ങാടി വില്ലേജ് ഓഫിസർ), അബ്ദുൽ ഗഫൂർ (തെന്നല ഗ്രാമ പഞ്ചായത്ത് അംഗം) എന്നിവർ സംസാരിച്ചു. അലി മണിക്ഫാൻ മിനിക്കോയി സർട്ടിഫിക്കറ്റ് വിതരണം നടത്തി. അക്യുപങ്ചറിെൻറ പ്രസക്തി എന്ന വിഷയത്തിൽ വെന്നിയൂർ ഇന്ത്യൻ അക്യുപങ്ചർ അക്കാദമി പ്രിൻസിപ്പൽ അഷ്റഫ് പൂവിൽ വിഷയം അവതരിപ്പിച്ചു.
ക്ലാസിക്കൽ അക്യുപങ്ചർ അസോസിയേഷൻ (സി.എ.പി.എ) ലോഗോ പ്രകാശനം അലി മണിക്ഫാൻ സി.എ.പി.എ പ്രസിഡൻറ് മുഹമ്മദ് റഫീഖിന് കൈമാറി പ്രകാശനം ചെയ്തു.
അബ്ദുറഹ്മാൻ മൗലവി സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.