ജിദ്ദ: നിർദിഷ്ട 'ഖിദ്ദിയ'വിനോദ നഗര പദ്ധതി സ്ഥലത്ത് പ്രാഥമിക ജോലി പൂർത്തിയായതായി ഖിദ്ദിയ ഇൻവെസ്റ്റ്മെൻറ് കമ്പനി വ്യക്തമാക്കി. കോൺക്രീറ്റ്, ഭൂമി നിരപ്പാക്കൽ, ഇരുമ്പുപയോഗിച്ചുള്ള ജോലികൾ തുടങ്ങിയവയെല്ലാം പൂർത്തിയായി. ഇവിടെനിന്ന് 575 മരങ്ങൾ നീക്കിയതായും അധികൃതർ പറഞ്ഞു.
ലോക വിനോദ മേഖലയിലെ പ്രധാന പദ്ധതികളിെലാന്നാണ് റിയാദിന് തെക്കുപടിഞ്ഞാറ് നടപ്പാക്കുന്ന പദ്ധതി. 334 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള പദ്ധതിയുടെ ആദ്യഘട്ടം 2022ൽ പൂർത്തിയാക്കും. ആദ്യഘട്ട ഉദ്ഘാടനവും അന്ന് നടന്നേക്കും. 2025ഒാടെ രണ്ടാംഘട്ടം പൂർത്തിയാകും.
ഇൗ ഘട്ടത്തിൽ 4,000 ഭവന യൂനിറ്റുകളും ഒരുക്കും. മൂന്നാംഘട്ടം 2025ഒാടെ പൂർത്തിയാക്കാനാണ് പരിപാടി. 11,000 ഭവന യൂനിറ്റുകളും നിർമിക്കും. 2017 ഏപ്രിൽ ഏഴിന് സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനാണ് പദ്ധതി പ്രഖ്യാപിച്ചത്. 2018 ഏപ്രിലിൽ തറക്കല്ലിട്ടു. പദ്ധതി യാഥാർഥ്യമാക്കുന്നതിനായി അതേവർഷം പൊതുനിക്ഷേപ ഫണ്ടിന് കീഴിലെ ഖിദ്ദിയ ഇൻവെസ്റ്റ്മെൻറ് കമ്പനിയും സ്ഥാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.