മദീന: മദീനയിലെ സീസണൽ ഹെൽത്ത് സെന്ററുകളിൽ 12,066 ലധികം ഹജ്ജ് തീർഥാടകർക്ക് വൈദ്യസഹായം നൽകിയതായി മദീന ഹെൽത്ത് ക്ലസ്റ്റർ വ്യക്തമാക്കി. തീർഥാടകരെത്തിയതു മുതൽ രണ്ടാഴ്ചക്കുള്ളിലാണ് ഇത്രയും പേർക്ക് ആരോഗ്യ സേവനം നൽകിയത്. മസ്ജിദുന്നബവി, സെൻട്രൽ ഏരിയ എന്നിവക്ക് സമീപത്തുള്ള സീസണൽ ഹെൽത്ത് സെന്ററുകളിൽ 10,748 തീർഥാടകർക്ക് ആരോഗ്യ സേവനം നൽകിയിട്ടുണ്ട്. ആശുപത്രിയിലെ അത്യാഹിത വിഭാഗങ്ങളിൽ മാസാരംഭം മുതൽ 1,323 രോഗികളെ സ്വീകരിക്കുകയും ചികിത്സ നൽകുകയും ചെയ്തു. നൽകിയ സേവനങ്ങളിൽ 31 കാർഡിയാക് ഓപറേഷനുകൾ ഉൾപ്പെടും.
വിവിധ രാജ്യങ്ങളിൽനിന്നുള്ള 38 തീർഥാടകർക്ക് ശസ്ത്രക്രിയ ആവശ്യമായി. 37 ഡയാലിസിസുകൾ നൽകി. മദീനയിൽ താമസിക്കുന്ന സമയത്ത് ഹജ്ജ് തീർഥാടകരെ പരിചരിക്കുന്നതിനും പരിപാലിക്കുന്നതിനുമായി ആരോഗ്യ മന്ത്രാലയം നൽകുന്ന സമഗ്രമായ സേവനങ്ങളുടെ പരിധിയിലാണിതെന്നും ഹെൽത്ത് ക്ലസ്റ്റർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.