ജിദ്ദ: ദുരിതവാർത്തകളും അപ്രതീക്ഷിതമരണ സന്ദേശങ്ങളും കേട്ട് മനം മരവിച്ച പ്രവാസി സമൂഹത്തിന് താങ്ങാനാവുന്നത ിലേറെയായിരുന്നു വെള്ളിയാഴ്ച ജിദ്ദ സുലൈമാനിയയിലെ ഫ്ലാറ്റിൽ ഉണ്ടായ സംഭവം. മലയാളി യുവ ദമ്പതികളുടെ കുടുംബ വഴക്ക ിെന തുടർന്ന് ദാരുണമായി കൊല്ലപ്പെടാനായിരുന്നു ഏഴ് മാസം മാത്രം പ്രായമുള്ള ആൺകുഞ്ഞിെൻറ വിധി. നഴ്സായ അമ് മ ആലപ്പുഴക്കാരി അനീഷ ഭർത്താവിെൻറ അക്രമം സഹിക്കാനാവാതെ പൊലീസിനെ വിളിക്കാൻ അവരറിയുന്ന നമ്പറിൽ ഒരു മലയാളിയോട് വിളിച്ചു പറയുന്നുണ്ടായിരുന്നു. അതിന് പിന്നാലെയാണ് ഭർത്താവ് കുഞ്ഞിനെ കാലിൽ തൂക്കി ഭിത്തിയിലടിച്ചത്. മൂന്ന് തവണ കുഞ്ഞിനെ ഇങ്ങനെ അടിച്ചതായി അനീഷ ആശുപത്രിയിൽ മൊഴി നൽകി.
ഉടുത്ത വസ്ത്രത്താലെ അവർ ടാക്സി വിളിച്ച് ജോലി ചെയ്യുന്ന കിങ് അബ്ദുല്ല യൂണിവേഴ്സിറ്റി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കുഞ്ഞിെൻറ ജീവൻ രക്ഷിക്കാൻ ഡോക്ടർമാർ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് പരിശ്രമിച്ചെങ്കിലും ഫലിച്ചില്ല. പിഞ്ചു മകെൻറ മരണം സ്ഥിരീകരിച്ചതോടെ ഭർത്താവിനെ തുക്കിക്കൊല്ലണമെന്നായിരുന്നു അനീഷ പറഞ്ഞത്. അപ്പോഴേക്കും ഭർത്താവ് ശ്രീജിത്ത് ഫ്ലാറ്റിലെ ഫാനിൽ തൂങ്ങി മരിച്ചിരുന്നു. സമനില തെറ്റിയ അവസ്ഥയിലായ യുവതിക്ക് മയക്കം നൽകി കിടത്തിയിരിക്കയാണ് ആശുപത്രിയിൽ. മൂന്ന് വർഷം മുമ്പാണ് അനീഷ ജിദ്ദയിലെ ആശുപത്രിയിൽ ജോലിക്കെത്തിയത്. കുഞ്ഞിനെ നോക്കുന്നതിനെ ചൊല്ലിയായിരുന്നത്രെ സദാ വഴക്ക്.
ജിദ്ദയിൽ കച്ചവടക്കാരനായ കൊണ്ടോട്ടി കിഴിശ്ശേരി സ്വദേശി ഹൃദയാഘാതം മൂലം റോഡിൽ കുഴഞ്ഞുവീണ് മരിച്ചതിെൻറ ദൃശ്യങ്ങൾ വാട്സ് ആപിൽ പരക്കുന്നതിനിടയിലാണ് വെള്ളിയാഴ്ച രാത്രി ഇൗ ദാരുണ വാർത്തയും വന്നത്. രണ്ട് ദിവസം മുെമ്പയാണ് നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ ചികിൽസ തേടിയ പാലക്കാട് സ്വദേശിയായ യുവാവ് ഇൻഷുറൻസ് കാർഡിെൻറ സാേങ്കതികപ്രശ്നം മൂലം ചികിൽസ നിഷേധിക്കപ്പെട്ടതിനെ തുടർന്ന് കുഴഞ്ഞുവീണ് മരിച്ചത്. ത്വാഇഫിൽ നിന്ന് ജിദ്ദയിലെ ആശുപത്രിയിൽ വന്ന് തിരിച്ചു പോവുന്നതിനിടയിൽ
മക്കയിലാണ് പാലക്കാട് വല്ലപ്പുഴ സ്വദേശി സജീർ (34) കുഴഞ്ഞുവീണ് മരിച്ചത്. പ്രവാസികൾക്കിടയിൽ സുവാർത്തകൾ കുറഞ്ഞു വരുന്നതിനിടയിലാണ് പിതാവ് കുഞ്ഞിനെ കൊന്ന് ആത്മഹത്യ ചെയ്ത സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.