ദോഹ: ഖത്തറിലേക്ക് മടങ്ങിവരുന്നതിന് അനുമതി നൽകുന്നതിന് പരിഗണിക്കുന്ന കോവിഡ്–19 അപകട സാധ്യത കുറഞ്ഞ രാജ്യങ്ങളുടെ പുതുക്കിയ പട്ടിക പൊതുജനാരോഗ്യ മന്ത്രാലയം പുറത്തിറക്കി. മന്ത്രാലയത്തിൻെറ വെബ്സൈറ്റിലാണ് പുതിയ പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്. എന്നാൽ, ഈ പട്ടികയിലും ഇന്ത്യയില്ല. ആദ്യപട്ടികയിലും ഇന്ത്യ ഇല്ലായിരുന്നു. ഖത്തറിലെയും ആഗോള തലത്തിലെയും പൊതു ആരോഗ്യ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഖത്തറിൻെറ ട്രാവൽ പോളിസിയുടെ ഭാഗമായുള്ള കോവിഡ്–19 അപകട സാധ്യത കുറഞ്ഞ പട്ടികയാണ് പുതുക്കിയിരിക്കുന്നത്.
പുതുക്കിയ പട്ടിക ആഗസ്റ്റ് 15 മുതൽ പ്രാബല്യത്തിൽ വരുമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. അപകട സാധ്യത കുറഞ്ഞ രാജ്യങ്ങളിൽനിന്ന് ഖത്തറിലെത്തുന്ന യാത്രക്കാർക്കുള്ള ക്വാറൻറീൻ വ്യവസ്ഥകൾ താഴെ: കോവിഡ്–19 അപകട സാധ്യത കുറഞ്ഞ രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാർ വിമാനത്താവളത്തിലെത്തുന്ന മുറക്ക് കോവിഡ്–19 പരിശോധനക്ക് വിധേയമാകണം. അതോടൊപ്പം ഒരാഴ്ചത്തെ ഹോം ക്വാറൻറീൻ ഉറപ്പുനൽകുന്ന സാക്ഷ്യപത്രത്തിൽ ഒപ്പുവെക്കുകയും വേണം. ഈ സമയം യാത്രക്കാരൻെറ ഇഹ്തിറാസ് ആപ്പിലെ നിറം മഞ്ഞ ആയിരിക്കും. യാത്രക്കാരന് ക്വാറൻറീൻ നിർബന്ധമായി എന്നാണ് ഇതുകൊണ്ട് അർഥമാക്കുന്നത്. ഒരാഴ്ചക്കുശേഷം ഹെൽത്ത് സൻെററിലെ കോവിഡ്–19 പരിശോധന കേന്ദ്രത്തിലെത്തി വീണ്ടും പരിശോധനക്ക് വിധേയമാകണം. പരിശോധന ഫലം പോസിറ്റിവ് ആണെങ്കിൽ ഐസൊലേഷൻ കേന്ദ്രത്തിലേക്ക് മാറ്റും.
നെഗറ്റിവ് ആണെങ്കിൽ ഇഹ്തിറാസ് ആപ്പിൽ പച്ച തെളിയുകയും ക്വാറൻറീൻ അവസാനിക്കുകയും ചെയ്യും. അപകട സാധ്യത കുറഞ്ഞ രാജ്യങ്ങളിലെ ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയത്തിൻെറ അംഗീകൃത കോവിഡ്–19 പരിശോധന കേന്ദ്രത്തിൽനിന്നുള്ള കോവിഡ്–19 മുക്ത സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവരെ വിമാനത്താവളത്തിലെ പരിശോധനയിൽനിന്ന് ഒഴിവാക്കും. യാത്രക്ക് മുമ്പുള്ള 48 മണിക്കൂറിനുള്ളിൽ പരിശോധന നടത്തിയ സർട്ടിഫിക്കറ്റുകൾ മാത്രമേ അധികൃതർ സ്വീകരിക്കുകയുള്ളൂ. പുതുക്കിയ പട്ടികയിലെ രാജ്യങ്ങൾ ബ്രൂണെ ദാറുസ്സലാം, തായ്ലൻഡ്, ചൈന, ന്യൂസിലൻഡ്, വിയറ്റ്നാം, മലേഷ്യ, ദക്ഷിണ കൊറിയ, ക്യൂബ, ഹംഗറി, ഫിൻലാൻഡ്, ലാത്വിയ, എസ്തോണിയ, നോർവേ, ഇറ്റലി, ലിേത്വനിയ, ഗ്രീസ്, സ്ലോവാക്യ, അയർലൻഡ്, ജർമനി, സ്ലൊവീനിയ, ജപ്പാൻ, ഡെന്മാർക്, സൈപ്രസ്, ബ്രിട്ടൻ, കാനഡ, തുർക്കി, പോളണ്ട്, ഒാസ്ട്രിയ, അൽജീരിയ, നെതർലൻഡ്സ്, ഐസ്ലൻഡ്, ഫ്രാൻസ്, െക്രായേഷ്യ, സ്വിറ്റ്സർലൻഡ്, മൊറോക്കോ, ആസ്ട്രേലിയ, മാൾട്ട, പോർചുഗൽ, ചെക് റിപ്പബ്ലിക്, സ്വീഡൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.