ദമ്മാം: കോവിഡ് പ്രതിസന്ധികളെ മറികടക്കാൻ സൗദിഅറേബ്യ രൂപപ്പെടുത്തിയ ഒാൺൈലൻ പഠന സംവിധാനങ്ങൾക്ക് അന്താരാഷ്ട്ര തലത്തിൽ അംഗീകാരം. 174 രാജ്യങ്ങളിൽനിന്ന് െതരഞ്ഞെടുത്ത ഏഴ് അന്താരാഷ്ട്ര ഇലക്ട്രോണിക് ലേണിങ് പ്ലാറ്റ് ഫോമിലാണ് സൗദി പുറത്തിറക്കിയ 'മദറസത്തി' എന്ന ആപ് ഉൾപ്പെട്ടിരിക്കുന്നത്. കോവിഡ് കാലത്ത് രൂപപ്പെട്ട വിദ്യാഭ്യാസ പ്രതിസന്ധിയെ മറികടക്കാൻ രൂപെപ്പടുത്തിയ 'മദറസത്തി' മാതൃകയെ അന്താരാഷ്ട്ര വിദ്യാഭ്യാസ സംഘടനകൾ പ്രശംസിച്ചിരിക്കുകയാണ്. ആറ് ദശലക്ഷത്തിലധികം ആളുകളാണ് മദറസത്തി ആപിെൻറ ഇപ്പോഴത്തെ ഉപഭോക്താക്കൾ. പുതിയ പഠനരീതിയായിട്ടുപോലും ഭൂരിപക്ഷം വിദ്യാർഥകളും അധ്യാപകരും രക്ഷിതാക്കളും ഒരുപോലെ മദറസത്തിയുടെ പ്രവർത്തനമികവിൽ സംതൃപ്തി രേഖപ്പെടുത്തിയിരുന്നു.
പെട്ടന്ന് രൂപപ്പെട്ട കോവിഡ് പ്രതിസന്ധിയെ മറികടക്കാനുള്ള അതിതീവ്ര ശ്രമങ്ങൾക്കൊടുവിലാണ് 'മദറസത്തി'യുടെ പിറവി. ഇ-ലേണിങ് വികസനെത്തകുറിച്ചുള്ള വിശദമായ പഠനങ്ങളും അന്താരാഷ്ട്ര സ്ഥാപനങ്ങളുടെ സഹകരണവുമാണ് മദറസത്തി യാഥാർഥ്യമാക്കിയത്. പൊതുവിദ്യാഭ്യാസ മേഖലയിൽനിന്നുള്ള 4,53,879 വിദ്യാർഥികളും ഫാക്കൽറ്റി അംഗങ്ങളും ഉന്നത വിദ്യാഭ്യാസ മേഖലയിൽനിന്നുള്ള 65,000 പേരും ഇതിെൻറ ആദ്യകാല ഉപഭോക്താക്കളായി. ക്രമേണ ഇത് ഉപയോഗിക്കുന്നതിലെ എളുപ്പവും സുതാര്യതയും കൂടുതൽ പേർക്ക് ഇഷ്ടമുള്ള ആപ് ആക്കി മാറ്റുകയായിരുന്നു. പകർച്ചവ്യാധിയുടെ പ്രത്യാഘാതങ്ങൾക്കിടയിലും ഒരു തടസ്സവുമില്ലാതെ വിദ്യാഭ്യാസ സംവിധാനങ്ങളെ മുന്നോട്ട് നയിക്കാൻ മദറസത്തി ഏറെ സഹായകമായി.
ഇൻറർനാഷനൽ സൊസൈറ്റി ഫോർ ടെക്നോളജി ഇൻ എജുക്കേഷൻ, ലോക ബാങ്ക് ഗ്രൂപ്, അസോസിയേഷൻ ഫോർ ലേണിങ് ടെക്നോളജി, യു.എസിലെ നാഷനൽ റിസർച് സെൻറർ ഫോർ ഡിസ്റ്റൻസ് എജുക്കേഷൻ ആൻഡ് ടെക്നോളജിക്കൽ അഡ്വാൻസ്മെൻറ്, യുനെസ്കോ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇൻഫർമേഷൻ ടെക്നോളജീസ് ഇൻ എജുക്കേഷൻ, യൂറോപ്യൻ ഡിസ്റ്റൻസ്, ഇ-ലേണിങ് നെറ്റ്വർക്ക്, ഒ.ഇ.ആർ അഡ്വക്കസി കമ്മിറ്റി എന്നിവർ നടത്തിയ വിശദമായ പഠനങ്ങൾെക്കാടുവിലാണ് സൗദിയുെട ആപ് മികച്ചതായി െതരെഞ്ഞടുക്കപ്പെട്ടത്. വിദ്യാഭ്യാസമേഖലയിൽ പകർച്ചവ്യാധി സൃഷ്ടിച്ച എല്ലാ വെല്ലുവിളികൾക്കിടയിലും വിദ്യാഭ്യാസ പ്രക്രിയ തുടരുന്നതിന് സൗദി അറേബ്യ നടത്തിയ ശ്രമങ്ങളെ അന്താരാഷ്ട്ര സമൂഹം അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.