പ്രവാസം മതിയാക്കി മടങ്ങുന്ന രാജി ഷാബുവിന് ഒ.ഐ.സി.സി തബൂക്ക് സെൻട്രൽ കമ്മിറ്റി യാത്രയയപ്പ് നൽകിയപ്പോൾ

രാജി ഷാബുവിന് ഒ.ഐ.സി.സി യാത്രയയപ്പ് നൽകി

തബൂക്ക്: ആതുരസേവന മേഖലയിൽ തബൂക്കിൽ രണ്ടര പതിറ്റാണ്ടത്തെ സേവനം പൂർത്തിയാക്കി മടങ്ങുന്ന പത്തനംതിട്ട അടൂർ സ്വദേശിനി രാജി ഷാബുവിന് ഒ.ഐ.സി.സി തബൂക്ക് സെൻട്രൽ കമ്മിറ്റി യാത്രയയപ്പ് നൽകി. ഒ.ഐ.സി.സി തബൂക്ക് അഹൂയ കമ്മിറ്റി പ്രസിഡന്റ് ഷാബുവിന്റെ പത്‌നിയായ രാജി തബൂക്ക് പ്രവാസികൾക്ക് ആതുര സേവന രംഗത്ത് തണലായി മാറിയിരുന്നു.തബൂക്ക് കിങ് ഖാലിദ് ആശുപത്രിയിൽ 27 വർഷം നഴ്സ് ആയി സേവനം ചെയ്ത് വിരമിച്ചാണ് അവർ നാട്ടിലേക്ക് മടങ്ങുന്നത്.

തബൂക്ക് ഷരലാം മലബാർ ഖിസ്സ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച യാത്രയയപ്പ് യോഗം ഒ.ഐ.സി.സി ജിദ്ദ റീജനനൽ കമ്മിറ്റിയംഗം നൗഷാദ് കരുനാഗപ്പള്ളി ഉദ്ഘാടനം ചെയ്തു. ഒ.ഐ.സി.സി തബൂക്ക് ആക്ടിങ് പ്രസിഡന്റ് ഷജീർ വാഴപ്പന അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജസ്റ്റിൻ ഐസക് നിലമ്പൂർ, വർക്കിങ് പ്രസിഡന്റ് ചെറിയാൻ മാത്യു, മീഡിയ കോഓഡിനേറ്റർ നജീബ് സി. നിലമ്പൂർ, സെക്രട്ടറിമാരായ വർഗീസ് നെടുമ്പാശ്ശേരി, അമീർ സാദി എന്നിവർ ആശംസ നേർന്നു.

രാജി ഷാബുവിനുള്ള ഒ.ഐ.സി.സി തബൂക്കിന്റെ ഉപഹാരം സംഘടന ഭാരവാഹികൾ ചടങ്ങിൽ കൈമാറി.

സെക്രട്ടറിമാരായ മുസ്തഫ പട്ടാമ്പി സ്വാഗതവും നൗഷാദ് കപ്പൽ നന്ദിയും പറഞ്ഞു. രാജി ഷാബു മറുപടി പ്രസംഗം നടത്തി. ഒ.ഐ.സി.സി തബൂക്ക് സെൻട്രൽ കമ്മിറ്റി നൽകിയ യാത്രയയപ്പ് ജീവിതത്തിൽ മറക്കാനാകാത്ത അനുഭവമായിരിക്കുമെന്നും ആതുരമേഖലയിൽ ചെയ്യാൻ കഴിഞ്ഞ സേവനം മലയാളി സമൂഹത്തിനും നൽകാൻ കഴിഞ്ഞതിൽ ഏറെ ആത്മനിർവൃതിയുണ്ടെന്നും അവർ പറഞ്ഞു. 

Tags:    
News Summary - OICC issues travel order to Raji Shabu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.