റിയാദ്: കോവിഡ് ബാധിച്ച് റിയാദിലെ ആശുപത്രിയിൽ 10 ദിവസമായി ചികിത്സയിലായിരുന്ന മലയാളി മരിച്ചു. ഒാച്ചിറ പ്രയാർ നോർത്ത് സ്വദേശി കൊലശ്ശേരി പടിഞ്ഞാറത്തറയിൽ അബ്ദുസ്സലാം (44) ആണ് ചൊവ്വാഴ്ച രാവിലെ റിയാദ് സുവൈദിയിലെ സുലൈമാൻ ഹബീബ് ആശുപത്രിയിൽ മരിച്ചത്.
റിയാദിൽ പ്ലംബിങ് ജോലി ചെയ്തിരുന്ന ഇദ്ദേഹം അസുഖ ബാധിതനായി റിയാദിലെ ഏതോ ആശുപത്രിയിലുണ്ടെന്ന് നാട്ടിൽ നിന്ന് വീട്ടുകാർ അറിയിച്ചതിനെ തുടർന്ന് സാമൂഹിക പ്രവർത്തകരായ ശിഹാബ് കൊട്ടുകാടും ഡൊമിനിക് സാവിയോയും നടത്തിയ അന്വേഷണത്തിലാണ് ഇൗ മാസം 17ന് സുലൈമാൻ ഹബീബ് ആശുപത്രിയിൽ കണ്ടെത്തിയത്.
കോവിഡ് പോിസിറ്റീവായി ഇദ്ദേഹത്തിെൻറ ഇരുവൃക്കകളുടെ പ്രവർത്തനത്തേയും രോഗം ബാധിച്ചിരുന്നു. അഞ്ചുവർഷമായി നാട്ടിൽ പോയിരുന്നില്ല. ജലാലുദ്ദീൻ, റുഖിയ ദമ്പതികളുടെ മകനാണ്.
ഭാര്യ: ഷംന, മക്കൾ: സഹൽ, മുഹമ്മദ് സിനാൻ. സഹോദരങ്ങൾ: ഷാജി, റഷീദ് (ജീസാൻ), സലീം (ത്വാഇഫ്), ശിഹാബ് (അബഹ). മൃതദേഹം കോവിഡ് പ്രോേട്ടാക്കോൾ പ്രകാരം റിയാദിൽ ഖബറടക്കാൻ ശിഹാബ് കൊട്ടുകാടിനോടൊപ്പം ഒ.െഎ.സി.സി നേതാവ് മജീദ് ചിങ്ങോലിയും രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.