നിഹാൻ പ്രീമിയർ ലീഗ് ടൂർണമെന്റിൽ ചാമ്പ്യന്മാരായ ആഷസ് കൊല്ലവും റണ്ണേഴ്സായ ഫോർട്ട്‌ ബോയ്സ് തിരുവനന്തപുരവും

നിഹാൻ പ്രീമിയർ ലീഗ് -ആഷസ് കൊല്ലം ചാമ്പ്യൻമാർ

ദമ്മാം: നിഹാൻ പ്രീമിയർ ലീഗ് ടൂർണമെന്റിൽ ആഷസ് കൊല്ലം ചാമ്പ്യന്മാരായി. സൗദിയിലെ പ്രമുഖ 16 ടീമുകൾ പങ്കെടുത്ത ടൂർണമെന്റിന്റെ ഫൈനലിൽ ഫോർട്ട്‌ ബോയ്സ് തിരുവനന്തപുരത്തിനെ 17 റൺസിന് കീഴടക്കിയാണ് ഇവർ ജേതാക്കളായത്. പാലക്കാട്‌ ഹിറ്റേഴ്സ്, എസ്.എം.ജി മലപ്പുറം, ആഷസ് കൊല്ലം, ഫോർട്ട്‌ ബോയ്സ് തിരുവനന്തപുരം എന്നീ ടീമുകൾ സെമി ഫൈനൽ കളിക്കാൻ അർഹരായി. സെമി ഫൈനലിന്റെ ആദ്യപാദ മത്സരത്തിൽ പാലക്കാട്‌ ബോയ്സിനെ തോൽപിച്ച് ആഷസ് കൊല്ലവും രണ്ടാംപാദ സെമിയിൽ എസ്.എം.ജി മലപ്പുറത്തെ തോൽപിച്ച് ഫോർട്ട്‌ ബോയ്സ് തിരുവനന്തപുരവും ഫൈനലിന് യോഗ്യത നേടി. ഫൈനലിലെ താരമായി കൊല്ലത്തിന്റെ അനസിനെയും ടൂർണമെന്റിന്റെ താരമായി പാലക്കാടിന്റെ ഫയാസിനെയും തിരഞ്ഞെടുത്തു. ടൂർണമെന്റ് ബെസ്റ്റ് ബാറ്ററായി ആലപ്പുഴയുടെ ബാലു ബെസ്റ്റ് ബൗളറായി ഫോർട്ട്‌ ബോയ്സിന്റെ ബിനീഷ് ബെസ്റ്റ് കീപ്പറായി ആഷസ് കൊല്ലത്തിന്റെ നൗഷാദ് എന്നിവരെയും തിരഞ്ഞെടുത്തു.

ടൂർണമെന്റിന്റെ പ്രധാന സ്പോൺസർ ആയ ഫോണിക്സ് മെക്കാനോയുടെ മാനേജിങ് ഡയറക്ടർ അരുൺ രാജ് മുഖ്യതിഥിയായിരുന്നു. വിജയികൾക്ക് ദമ്മാമിലെ മികച്ച വ്യക്തിത്വങ്ങളായ മുസ്‌തഫ പാവയിൽ, സുരേഷ് റാവുത്തർ, ബാബു സലാം, മുസ്തഫ തലശ്ശേരി എന്നിവർ ട്രോഫിയും കാഷ് പ്രൈസും കൈമാറി. കിഴക്കൻ പ്രവിശ്യയുടെ മികച്ച കമന്റേറ്റർ യാസർ ആലപ്പുഴയെ സമാപനചടങ്ങിൽ ആദരിച്ചു. ടൂർണമെന്റ് ചെയർമാൻ നജീം ബഷീർ ടൂർണമെന്റിന് നേതൃത്വം നൽകി. സലീം ഷാഹുദീൻ, ഷിജു, ഷിനു, ഫൈസി, മിറാഷ്, വികാസ്, ഹാഫിസ്, മഹി, കാദർ, താഹിർ, ഷോയബ്, സജിത്ത്, റഫീഖ്, സിജോ,ജോബിൻ,ശരത്, അലി അക്ബർ, രാജേഷ്, റാഷിദ്, വർഷാദ്, സജീഷ്, ഷഫീക് എന്നിവർ ടൂർണമെന്റ് കോഓഡിനേറ്റ് ചെയ്തു.

Tags:    
News Summary - Nihan Premier League

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.