എട്ടു മണിക്കൂറിൽ കൂടുതൽ ജോലി അധിക വേതനം നൽകണം –തൊഴിൽ മന്ത്രാലയം

ജിദ്ദ: സൗദിയിൽ എട്ടുമണിക്കൂറിൽ കൂടുതൽ ജോലിയെടുപ്പിക്കുന്നതിന് അധികവേതനം നൽകണമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം. ഇത് രാജ്യത്തെ എല്ലാ സ്ഥാപനങ്ങൾക്കും നിർബന്ധമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.

ശമ്പളം നൽകാതെ അധികസമയം ജോലിയെടുപ്പിക്കുന്നത് നിയമവിരുദ്ധമായി കണക്കാക്കും. പരാതിയുള്ളവരോട് മന്ത്രാലയത്തെ സമീപിക്കാമെന്നാണ് നിർദേശം. സ്വകാര്യമേഖലയിൽ നിശ്ചയിക്കപ്പെട്ട സമയത്തിൽ കൂടുതൽ ജോലിചെയ്യുന്ന തൊഴിലാളികൾക്ക് ഓവർടൈം കണക്കാക്കി അധികവേതനം നൽകണം. ഇതാണ് നിലവിലുള്ള നിയമമെന്ന് മന്ത്രാലയം അറിയിച്ചു. ദിവസം എട്ടുമണിക്കൂറും ആഴ്ചയിൽ 48 മണിക്കൂറുമാണ് സ്വകാര്യമേഖലയിലെ തൊഴിൽ സമയം. ഇതിൽ കൂടുതലായി ജോലിചെയ്യുന്ന തൊഴിലാളികൾക്കാണ് നിയമം അനുശാസിക്കുന്ന അധികവേതനം നൽകേണ്ടത്. അധികമായി വരുന്ന ഓരോ മണിക്കൂറിനും അടിസ്ഥാന വേതനത്തിെൻറ 50 ശതമാനം ഓവർടൈം വേതനമായി നൽകണം. അവധി ദിവസങ്ങളിൽ ജോലിചെയ്യുന്നവർക്ക് മുഴുവൻ ദിനം ജോലിചെയ്യുന്നത് കണക്കുകൂട്ടിയാണ് ശമ്പളം നൽകേണ്ടത്.

പഞ്ചിങ് സംവിധാനങ്ങളുള്ള സ്ഥാപനങ്ങളിലെ തൊഴിലാളിയുടെ ജോലി സമയ രേഖകൾ പോലും തൊഴിൽ കേസുകളിൽ നിർണായകമാകും. പരാതിയുള്ളവർക്ക് തൊഴിൽ മന്ത്രാലയത്തെ സമീപിക്കാം. ശമ്പളം മുടങ്ങുന്നതടക്കമുള്ള കേസുകളിൽ നടപടികൾ വേഗത്തിലാക്കുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

News Summary - More than eight hours of work requires extra pay - Ministry of Labor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.