ഹജ്ജ് വേളയിൽ കടുത്ത ചൂടിന് സാധ്യത തീർഥാടകർക്ക് ജാഗ്രത നിർദേശവുമായി മന്ത്രാലയം

മക്ക: ഈ വർഷത്തെ ഹജ്ജ് വേളയിൽ താപനില 45 ഡിഗ്രി സെൽഷ്യസ് കവിയാൻ സാധ്യതയുള്ളതിനാൽ ഉയർന്ന താപനിലയെക്കുറിച്ച് ഹജ്ജ്-ഉംറ മന്ത്രാലയം തീർഥാടകർക്ക് കടുത്ത ജാഗ്രത മുന്നറിയിപ്പ് നൽകി. ചടങ്ങുകളിൽ പങ്കെടുക്കുമ്പോൾ തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ മുൻകരുതലുകൾ എടുക്കേണ്ടതിന്റെ ആവശ്യകത മന്ത്രാലയം ഊന്നിപ്പറഞ്ഞു. ഉയർന്ന അളവിലുള്ള സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് സൂര്യാഘാതത്തിനും കടുത്ത ചൂട് മൂലമുള്ള ക്ഷീണത്തിനും കാരണമായേക്കാം. അതിനാൽ കർമങ്ങൾ ആരോഗ്യത്തോടെയും സുരക്ഷിതമായും നിർവഹിക്കുന്നതിന് പ്രതിരോധ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.

ചൂട് ഏറ്റവും കഠിനമാകുന്ന രാവിലെ പത്ത് മുതൽ വൈകുന്നേരം നാല് വരെയുള്ള സമയങ്ങളിൽ പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കേണ്ടതാണ്. പുറത്തുപോകുമ്പോൾ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതിരിക്കാൻ നിർബന്ധമായും കുട ഉപയോഗിക്കണം. കൂടാതെ, ശരീരത്തിലെ ജലാംശം നിലനിർത്താനും നിർജലീകരണം ഒഴിവാക്കാനുമായി പതിവായി വെള്ളം കുടിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും ഹജ്ജ് മന്ത്രാലയം വ്യക്തമാക്കി. ഹജ്ജ് സേവന സംവിധാനം നടത്തുന്ന തീവ്രമായ ബോധവത്കരണ ശ്രമങ്ങളുടെ ഭാഗമായാണ് ഈ മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചിട്ടുള്ളത്. തീർഥാടകരുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിലൂടെ അവർക്ക് ഹജ്ജ് കർമം അനായാസമായും മനസ്സമാധാനത്തോടെയും നിർവഹിക്കാൻ കഴിയുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

ഹജ്ജ് തീർഥാടകർക്ക് മുന്നറിയിപ്പ് പുണ്യസ്ഥലങ്ങളിൽ വൈദ്യുതോപകരണങ്ങൾ ജാഗ്രതയോടെ ഉപയോഗിക്കണം

മക്ക: ഹജ്ജ് തീർഥാടന കേന്ദ്രങ്ങളിലെ താമസസ്ഥലങ്ങളിൽ വൈദ്യുത ഉപകരണങ്ങൾ സുരക്ഷിതമായും ഉത്തരവാദിത്തത്തോടെയും മാത്രമേ ഉപയോഗിക്കാവൂ എന്ന് സിവിൽ ഡിഫൻസ് സേന തീർഥാടകർക്കും ഹജ്ജ് സേവന ഏജൻസികൾക്കും കർശന നിർദേശം നൽകി. വൈദ്യുതി ലൈനുകളിൽ ഉണ്ടാകുന്ന അമിതഭാരം മൂലം ഷോർട്ട് സർക്യൂട്ടോ തീപിടിത്തമോ ഉണ്ടാകാനുള്ള സാധ്യത ഒഴിവാക്കാനാണ് ഈ മുൻകരുതൽ.

ഹജ്ജ് സീസണിൽ തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും അപകടങ്ങൾ ഇല്ലാതാക്കുന്നതിനുമായി സിവിൽ ഡിഫൻസ് ഔദ്യോഗിക മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും സുരക്ഷാ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഈ നിർദേശങ്ങൾ പൂർണമായും പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്ന് അധികൃതർ ഊന്നിപ്പറഞ്ഞു. തീർഥാടകർ താമസിക്കുന്ന ഇടങ്ങളിൽ എന്തെങ്കിലും തരത്തിലുള്ള അടിയന്തര സാഹചര്യങ്ങളോ അപകടങ്ങളോ ഉണ്ടായാൽ ഉടൻ സഹായത്തിനായി 911 എന്ന നമ്പറിൽ ബന്ധപ്പെടണമെന്നും സിവിൽ ഡിഫൻസ് സേന അറിയിച്ചു.

Tags:    
News Summary - Ministry warns pilgrims of possible heatwave during Hajj

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.