റിയാദ്: ജീവിതത്തിൽ എന്നും ഒന്നിച്ചായിരുന്നു മിസ്ഹരിയും മുഹന്നദും. ജനിച്ചതും വളർന്നതും പഠിച്ചതും എല്ലാം ഒന്നിച്ച്. ഒടുവിൽ ഒരേപോലെ സൈന്യത്തിലെത്തി ഒരേ മുന്നണിയിൽ തോളോട് തോൾ ചേർന്ന് രാജ്യത്തിന് വേണ്ടി പോരാടിയതും ഒന്നിച്ച്. ഒടുവിൽ മൂന്നാഴ്ച മുമ്പ് സഹോദരൻ മിസ്ഹരി വെടിയേറ്റ് യുദ്ധമുന്നണിയിൽ നിന്ന് പിൻവാങ്ങിയപ്പോൾ മുഹന്നദ് ഒറ്റക്കായി. തളരാതെ പൊരുതിയ മുഹന്നദ് ഏതാനും ദിവസങ്ങൾക്ക് ശേഷം രക്തസാക്ഷിത്വം വരിച്ചു. ‘അൽ അറബിയ’ ചാനലാണ് ഇരുവരുടെയും വിസ്മയകരമായ ജീവിതം പുറത്തുകൊണ്ടുവന്നത്.
അൽഖുറ ഗവർണറേറ്റിൽ നിന്നുള്ളവരായിരുന്നു ഇരട്ടകളായ മിസ്ഹരി അൽ സഹ്റാനിയും മുഹന്നദ് അൽ സഹ്റാനിയും. 20 വയസായിരുന്നു പ്രായം. സ്കൂളിലും തുടർപഠനത്തിലും ഒന്നിച്ചായിരുന്ന ഇരുവരും സ്വന്തം താൽപര്യത്തിൽ സൈനിക സേവനം തിരഞ്ഞെടുക്കുകയായിരുന്നു. മൂന്നുവർഷം മുമ്പാണ് സൈന്യത്തിൽ ചേർന്നത്. പരിശീലനത്തിന് ശേഷം ഇരുവർക്കും നിയമനം കിട്ടിയതും തെക്കൻ അതിർത്തിയിൽ. ഒരേ യൂനിറ്റിൽ തന്നെയായിരുന്നു ഇരുവരും.
25 ദിവസം മുമ്പ് കൃത്യനിർവഹണത്തിനിടെ മിസ്ഹരിക്ക് വെടിയേൽക്കുകയായിരുന്നു. വലതുകൈയിൽ െവടിയുണ്ട തുളച്ചുകയറിയ മിസ്ഹരിയെ സൈനിക ആശുപത്രിയിൽ പ്രേവശിപ്പിച്ചു.
ആ ആഘാതത്തിൽ കുടുംബം കഴിയുന്നതിനിടെയാണ് കഴിഞ്ഞദിവസം മുഹന്നദിെൻറ വീരമൃത്യു വാർത്തയെത്തുന്നത്. വിവരമറിഞ്ഞതിെൻറ മാനസികാഘാതത്തിൽ നിന്ന് മിസ്ഹരിക്ക് ഇനിയും മോചനം നേടാനായിട്ടില്ലെന്ന് പിതാവ് പറയുന്നു. ഉറക്കഗുളികകൾ കഴിച്ചാണ് ഇപ്പോൾ ഉറങ്ങുന്നത്.
മരണം സംഭവിക്കുന്നതിന് തലേദിവസം മുഹന്നദ് പിതാവിനെ വിളിച്ചിരുന്നു. അടുത്ത ദിവസം തന്നെ വീട്ടിലെത്തുമെന്ന് പറയുകയും ചെയ്തതായിരുന്നു. ഇവരുടെ മൂത്ത സഹോദരനും സൈന്യത്തിൽ തന്നെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.