സ്വദേശിവത്കരണം വൻ വിജയം; തൊഴിൽ ചെയ്യുന്ന സ്വദേശികളുടെ എണ്ണത്തിൽ വർധന

ജിദ്ദ: തൊഴിൽ രംഗത്തെ മാനവ വിഭവശേഷി മന്ത്രാലയത്തിെൻറ സ്വദേശിവത്കരണ പദ്ധതി വലിയ വിജയമായി മാറുന്നതായി റിപ്പോർട്ട്. മുൻകാലങ്ങളെ അപേക്ഷിച്ച് ഈവർഷം രണ്ടാം പാദത്തിൽ തൊഴിൽചെയ്യുന്ന സ്വദേശി പൗരന്മാരുടെ എണ്ണം കുതിച്ചുയർന്നതായി നാഷനൽ ലേബർ ഒബ്സർവേറ്ററി (എൻ.എൽ.ഒ) വ്യക്തമാക്കി. സ്വകാര്യമേഖലയിലെ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സ്വദേശിപൗരന്മാരുടെ എണ്ണം 22 ലക്ഷമായി ഉയർന്നു. 2022ലെ ഇതേ കാലയളവിലെ കണക്കുമായി തട്ടിച്ചുനോക്കുേമ്പാൾ സൗദി ജീവനക്കാരുടെ എണ്ണത്തിലെ മൊത്തം വളർച്ച ഏകദേശം 2,10,000 ആയി.

ഈ വർഷം രണ്ടാംപാദംവരെ ഓരോ മൂന്നുമാസം കൂടുേമ്പാഴും ശരാശരി വളർച്ച ഏകദേശം 42,000 ജീവനക്കാരാണ്. രണ്ടാംപാദത്തിലെ സ്വദേശിവത്കരണ റിപ്പോർട്ട് പ്രകാരം സ്വദേശികളായ സ്ത്രീപുരുഷ ജീവനക്കാരുടെ എണ്ണത്തിൽ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തി. ഈ വർഷം രണ്ടാമത്തെ മൂന്നുമാസ കാലയളവിെൻറ അവസാനത്തിൽ സ്വകാര്യ മേഖലയിലെ ഒമ്പത് ലക്ഷം സ്ത്രീ ജീവനക്കാരുമായി താരതമ്യംചെയ്യുമ്പോൾ പുരുഷ ജീവനക്കാരുടെ എണ്ണം 13 ലക്ഷമായി. മൊത്തം സ്വദേശിവത്കരണ നിരക്ക് 22.3 ശതമാനത്തിലെത്തി.

2023െൻറ രണ്ടാം പാദത്തിൽ കിഴക്കൻ മേഖലയിലാണ് ഏറ്റവും ഉയർന്ന സ്വദേശിവത്കരണം രേഖപ്പെടുത്തിയത് (27 ശതമാനം). മക്കയിൽ 24 ശതമാനവും റിയാദിലും മദീനയിലും 21 ശതമാനവുമാണ് സ്വദേശിവത്കരണ തോത്. ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻസ് മേഖലയിലാണ് പുരുഷജോലിക്കാരുടെ എണ്ണം ഏറ്റവും ഉയർന്നത് (നിരക്ക് 60 ശതമാനം). വിദ്യാഭ്യാസ മേഖലയിൽ സ്ത്രീകളും.

അവരുടെ നിരക്ക് 53 ശതമാനമെത്തി. സൗദി സമ്പദ്‌വ്യവസ്ഥ സാക്ഷ്യംവഹിക്കുന്ന ശുഭകരമായ വളർച്ചനിരക്കാണ് സ്വകാര്യ മേഖലയിൽ ജോലിചെയ്യുന്ന പൗരന്മാരുടെ എണ്ണം വർധിക്കാൻ കാരണമെന്നാണ് വിലയിരുത്തൽ. മൊത്തം തൊഴിൽ വിപണിയുടെ വലുപ്പവും തൊഴിലാളികളുടെ ശക്തമായ ആവശ്യകതയും വിപണിയിലെ ഉൽപാദനക്ഷമത നിരക്ക് വർധിപ്പിക്കുന്നതും സ്വകാര്യ മേഖലയിൽ സ്വദേശികളുടെ അനുപാതം കൂടാൻ സഹായിച്ചിട്ടുണ്ട്.

Tags:    
News Summary - Ministry of Human Resource Development

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.