ജിദ്ദ: ഹൃദയാഘാതത്തെത്തുടർന്ന് കൊല്ലം സ്വദേശി ജിദ്ദയിൽ മരിച്ചു. അയത്തിൽ ജംഗ്ഷൻ സ്വദേശി കളിയിലിൽ വീട്ടിൽ സലാഹുദ്ദീൻ (58) ആണ് മരിച്ചത്. 27 വർഷത്തോളമായി പ്രവാസിയായ ഇദ്ദേഹം ഈ മാസം നാട്ടിലേക്ക് പോവാനുള്ള ഒരുക്കത്തിനിടയിലാണ് മരണം.
കോവിഡും ന്യുമോണിയയും ബാധിച്ച് രണ്ടാഴ്ചയോളമായി ജിദ്ദ മഹ്ജറിലെ കിങ് അബ്ദുൽ അസീസ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. കോവിഡ് ഫലം നെഗറ്റീവ് ആയെങ്കിലും അസുഖം മൂർച്ഛിക്കുകയും ശനിഴാഴ്ച പുലർച്ചെ ഹൃദയാഘാതം സംഭവിക്കുകയുമായിരുന്നു. മഹ്ജറിൽ ഷംസാൻ സോഫാബ് കമ്പനിയിൽ ജീവനക്കാരനാണ്. ഏറെക്കാലമായി ഒന്നിച്ചുണ്ടായിരുന്ന ഇദ്ദേഹത്തിന്റെ കുടുംബം നാളുകൾക്കു മുമ്പാണ് നാട്ടിലേക്ക് മടങ്ങിയത്.
പിതാവ്: പരേതനായ അബ്ദുൽ കലാം ഹാജി, മാതാവ്: നബീസ ബീവി, ഭാര്യ: ഷമ സലാഹുദ്ദീൻ, മക്കൾ: മുഹമ്മദ് ഫർഹാൻ, ഫാത്തിമ, മരുമകൻ: നിതിൻ നൗഷാദ്. മരണവിവരമറിഞ്ഞു സഹോദരങ്ങളായ സിയാവുദ്ദീൻ ദമ്മാമിൽ നിന്നും നിസാമുദ്ദീൻ റിയാദിൽ നിന്നും ജിദ്ദയിലെത്തിയിട്ടുണ്ട്. മറ്റു സഹോദരങ്ങൾ: സലീലുദ്ദീൻ, സമീറുദ്ദീൻ, ഷക്കീല ഹാഷിം, ഷമീമ നിസാർ, സജിത സിയാവുദ്ദീൻ. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം റുവൈസ് മഖ്ബറയിൽ ഖബറടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.