റിയാദ്: സൗദി ‘നോക്കൗട്ട് കെയോസ്’ ഹെവിവെയ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഇടിക്കൂട്ടിൽ ഫ്രാൻസിസ് എൻഗാനുവിനെ നിലംപരിശാക്കി ആന്റണി ജോഷ്വാ. റിയാദിലെ കിങ്ഡം അരീനയിൽ വെള്ളിയാഴ്ച രാത്രി എട്ട് മുതൽ ശനിയാഴ്ച പുലർച്ചെ 3.30 വരെ നീണ്ട ഇടിപ്പോരിലാണ് എൻഗാനു ഏകപക്ഷീയ തോൽവിയുടെ ഇടികൾ മുഴുവൻ ഏറ്റുവാങ്ങിയത്. പോരിന്റെ രണ്ട് റൗണ്ടുകളിലും എൻഗാനുവിന് ദയനീയ തോൽവിയായിരുന്നു. രണ്ടാം റൗണ്ടിലെ ജോഷ്വയുടെ ഒരു പഞ്ചിൽ നിലതെറ്റിവീണ എൻഗാനുവിന് റഫറി കൊടുത്ത 10 സെക്കൻഡ് കൗൺഡൗൺ സാവകാശത്തിനകം എഴുന്നേൽക്കാൻ കഴിഞ്ഞില്ല. 37 വയസ്സുകാരനായ എൻഗാനു ഒടുവിൽ എഴുന്നേറ്റിരുന്നെങ്കിലും ജോഷ്വക്ക് മുമ്പിൽ അന്ധാളിച്ചുപോയി. ഒടുവിൽ ഇരുവരും ആലിംഗനം ചെയ്ത് സംസാരിച്ചാണ് പിരിഞ്ഞത്. എൻഗാനുവിനോട് ബോക്സിങ് വിടരുതെന്ന് താൻ പറഞ്ഞെന്നും അവന് നന്നായി ചെയ്യാൻ കഴിയുമെന്നും അർപ്പണബോധത്തോടെ തുടരുകയാണെങ്കിൽ ഒരുപാട് ദൂരം മുന്നോട്ട് പോകാമെന്നും താൻ ആശംസിച്ചെന്നും പിന്നീട് ജോഷ്വാ മാധ്യമങ്ങളോട് പറഞ്ഞു. ജോഷ്വാ ഒന്നിലധികം ലോക വെഹിവെയ്റ്റ് കിരീടം നേടിയിട്ടുണ്ട്. ലണ്ടൻ ഒളിമ്പിക്സിൽ ഗോൾഡ് മെഡൽ നേടി പ്രഫഷനൽ കരിയറിനു തുടക്കംകുറിച്ച ജോഷ്വാക്ക് പക്ഷേ 2021ലും 2022ലും ഒലക്സാണ്ടർ ഉസിക്കിനോട് പരാജയപ്പെട്ടിരുന്നു.
പിന്നീട് തന്റെ പ്രശസ്തി പുനഃസൃഷ്ടിക്കേണ്ടിവന്നു. ഇപ്പോൾ കരിയറിൽ വീണ്ടും കുതിപ്പ് തുടരുകയാണ്. 34കാരനായ ജോഷ്വാ എൻഗാനുവിനെ തോൽപിക്കും മുമ്പ് മൂന്ന് വിജയം തുടർച്ചയായി കൊയ്തിരുന്നു. റിയാദ് സീസണിെൻറ ഭാഗമായി അരങ്ങേറിയ ബോക്സിങ് ചാമ്പ്യൻഷിപ് കാണാൻ വൻജനക്കൂട്ടമാണ് ബോളിവാർഡിലെ കിങ്ഡം അരീനയിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.