ജിദ്ദ: പത്തനംതിട്ട ജില്ല സംഗമം (പി.ജെ.എസ്) ജില്ലയുടെ പിതാവ് പരേതനായ മുൻ എം.എൽ.എ കെ.കെ. നായരുടെ ഒമ്പതാമത് ചരമവാർഷികം സംഘടിപ്പിച്ചു. 34 വർഷം പത്തനംതിട്ടയുടെ എം.എൽ.എ ആയിരുന്ന കെ.കെ. നായർ തന്റെ മന്ത്രി സ്ഥാനം നിരസിച്ചു ജില്ലക്ക് വേണ്ടി സർക്കാറിൽ സമ്മർദ്ദം ചെലുത്തി വാങ്ങിയതാണ് പത്തനംതിട്ട ജില്ല. കൂടാതെ ജില്ലയിലുള്ള ഒട്ടുമിക്ക സർക്കാർ സ്ഥാപനങ്ങളും കെട്ടിപ്പടുക്കുന്നതിൽ മുഖ്യ പങ്കുവഹിച്ചു. ഫെബ്രുവരി ഏഴിനായിരുന്നു അദ്ദേഹത്തിന്റെ ചരമദിനം. യോഗത്തിൽ പ്രസിഡന്റ് ജയൻ നായർ പ്രക്കാനം അധ്യക്ഷത വഹിച്ചു. അലി തേക്കുതോട്, ജോസഫ് വടശേരിക്കര, അയൂബ്ഖാൻ പന്തളം, സന്തോഷ് കെ. ജോൺ, എബി ചെറിയാൻ മാത്തൂർ, അനിൽകുമാർ പത്തനംതിട്ട, വിലാസ് അടൂർ, സിയാദ് അബ്ദുള്ള പടുതോട്, വർഗീസ് ഡാനിയൽ, മനോജ് മാത്യു അടൂർ, മാത്യു തോമസ്, സന്തോഷ് കടമ്മനിട്ട, ജോസഫ് നെടിയവിള, സജി കുറുങ്ങാട്ട്, മനുപ്രസാദ് ആറന്മുള, നവാസ് റാവുത്തർ ചിറ്റാർ, ഹൈദർ നിരണം, ഷറഫ് പത്തനംതിട്ട, രഞ്ജിത് മോഹൻ, ലാൽകൃഷ്ണ തുടങ്ങിയവർ സംസാരിച്ചു. അന്തരിച്ച ഇന്ത്യയുടെ വാനമ്പാടി ലത മങ്കേഷ്കറേയും യോഗം അനുസ്മരിച്ചു..
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.