നജ്റാനില്‍ കനത്ത ആക്രമണം;  12 ഹൂതികള്‍ കൊല്ലപ്പെട്ടു

ജിദ്ദ: നജറ്നോട് ചേര്‍ന്ന യമന്‍ അതിര്‍ത്തിയില്‍ സൗദി സഖ്യസേന നടത്തിയ പ്രത്യാക്രമണത്തില്‍ 12 ഹൂതി വിമതര്‍ കൊല്ലപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. നജ്റാനിലെ നൗഖ് മല കേന്ദ്രീകരിച്ച് യമനില്‍ ആഭ്യന്തര യുദ്ധത്തിന് നേതൃത്വം നല്‍കുന്ന ഹൂതി വിമതര്‍ നടത്തിയ ആക്രമണത്തിന് തിരിച്ചടിയായി സഖ്യ സേന നടത്തിയ സൈനിക നീക്കത്തിലാണ് ഇത്രയും പേര്‍ കൊല്ലപ്പെട്ടത്. അതേ സമയം അതിര്‍ത്തി പ്രദേശങ്ങളില്‍ ഹുതികള്‍ ആക്രമണം തുടരുകയാണ്. 
യമന്‍ അതിര്‍ത്തിയില്‍ നിന്ന് ഹൂതികള്‍ തൊടുത്തു വിട്ട മിസൈല്‍ പതിച്ച് ജീസാനില്‍ രണ്ട് വീടുകള്‍ തകര്‍ന്നു. ആര്‍ക്കും പരിക്കില്ല. വെള്ളിയാഴ്ച രാത്രി 9.30 ഓടെയാണ് സംഭവമെന്ന് സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ അറിയിച്ചു. നജ്റാനില്‍ ഇന്നലെയുണ്ടായ മിസൈല്‍ ആക്രമണത്തില്‍ ഒരു യമനി പൗരനും പരിക്കേറ്റിരുന്നു. 
മുന്‍ പ്രസിഡന്‍റ് അലി സാലിഹ് പക്ഷത്തിന്‍െറയും ഹൂതി വിമതരുടെയും നേതൃത്വത്തില്‍ നടക്കുന്ന ആഭ്യന്തര യുദ്ധത്തിനെതിരെ പ്രസിഡന്‍റ് അബ്ദുറബ്ബ് ഹാദിയുടെ നേതൃത്വത്തിലുള്ള സേനയുടെ പക്ഷത്തു നിന്ന് പ്രതിരോധം തീര്‍ക്കുന്ന സൗദി സഖ്യ സൈന്യം യമനില്‍ വെടി മൂന്നു ദിവസത്തേക്ക് വെടി നിര്‍ത്തിയിരുന്നു. എന്നാല്‍ വിമതരുടെ ഭാഗത്തു നിന്ന് കരാര്‍ ലംഘിച്ച് ആക്രമണങ്ങള്‍ നടന്നതായി വിദേശകാര്യമന്ത്രി ആദില്‍ ജുബൈര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കുകയും ചെയ്തു. വെടി നിര്‍ത്തല്‍ കരാര്‍ അവസാനിച്ചതിന് പിറകെയാണ് ഹൂതികള്‍ വീണ്ടും ആക്രമണം നടത്തിയത്. 
ഇതിന് മറുപടിയായി നടത്തിയ ആക്രമണത്തിലാണ് 12 ഹൂതി വിമതരെ സൈന്യം വധിച്ചത്. കഴിഞ്ഞ ദിവസം ത്വാഇഫ് ലക്ഷ്യമാക്കി തൊടുത്ത ഹൂതി മിസൈല്‍ സഖ്യസേന തകര്‍ത്തിരുന്നു. വിശുദ്ധ മക്കയെയാണ് ഇറാന്‍ പിന്തുണയോടെ ഹൂത്തികള്‍ ലക്ഷ്യമാക്കുന്നതെന്ന വിമര്‍ശം ഉയര്‍ന്നിരുന്നു. 

Tags:    
News Summary - killing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.