ജിദ്ദ: വാഹനാപകടക്കേസിൽ 11 ലക്ഷത്തോളം റിയാൽ നഷ്ടപരിഹാരം നൽകാനാകാതെ ഒന്നര വർഷത്തിലേറെയായി തടവിൽ കഴിഞ്ഞ കോഴിക്കോട് മുക്കം സ്വദേശി മുജീബ് റഹ്മാൻ മോചിതനായി. സാമൂഹ്യപ്രവർത്തകരുടെയും സൗദി സ്വദേശിയായ അഭിഭാഷകെൻറയും ഇടപെടലാണ് മുജീബിെൻറ ജയിൽ മോചനം സാധ്യമാക്കിയത്.
സൗദി രാജകുടുംബാംഗത്തിെൻറ ആഢംബര കാറായ ആസ്റ്റൺ മാർട്ടിനിൽ മുജീബ് ഒാടിച്ച കാർ ഇടിച്ചാണ് അപകടമുണ്ടായിരുന്നത്. അതേ സമയം മുജീബ് ഓടിച്ച കാറിന് ഇൻഷുറൻസ് പരിരക്ഷ ഉണ്ടായിരുന്നില്ല. ഇതോടെ കോടതി 10,85,000 റിയാൽ മുജീബ് നഷ്ടപരിഹാരം നൽകണമെന്ന് വിധിക്കുകയായിരുന്നു.
ഭീമമായ തുക നൽകാനാകാതെ മുജീബ് ഒന്നര വർഷമായി ജയിലിലായിരുന്നു. മോചനത്തിനായി നിരവധി സംഘടനകളും വ്യകതികളും രംഗത്തെത്തി. ജിദ്ദയിലെ മലയാളി പൊതുപ്രവർത്തകൻ ഹിഫ്സു റഹ്മാെൻറ സ്പോൺസറുടെ ശ്രമമാണ് ഒടുവിൽ മുജീബിെൻറ മോചനത്തിലേക്ക് വഴി തെളിയിച്ചത്. 2016 ഫെബ്രുവരി ഒന്നിനാണ് ജിദ്ദയിലെ ഖാലിദിബിനു വലീദ് സ്ട്രീറ്റിൽ അൽബെയ്കിനു സമീപം അപകടമുണ്ടായത്.
സ്പോൺസറുടെ കീഴിൽ സ്വന്തമായി ചെറിയ ബിസിനസ് കണ്ടെത്തി ഉപജീവനം നടത്തി വരികയായിരുന്നു മുജീബ്. ഇതിനിടെയാണ് അപകടമുണ്ടായത്. ജിദ്ദയിലുള്ള സഹോദരൻ മുഹ്സിൻ പോലീസ് സ്റ്റേഷനുകളിലും കോടതികളിലുമൊക്കെയായി പല തവണ കയറിയിറങ്ങിയെങ്കിലും ഫലവുമുണ്ടായിരുന്നില്ല. കോടതിയിൽ കേസ് എത്തിയിരുന്നില്ല. തുടർന്നാണ് സൗദി സ്വദേശിയായ അഭിഭാഷകൻ ഇടപെട്ടത്. അദ്ദേഹം കേസിെൻറ ഫയലുകൾ കോടതിയിൽ എത്തിക്കുകയും കോടതി ഇടപെടൽ ആവശ്യപ്പെടുകയും ചെയ്തു.
പ്രായമായ മാതാപിതാക്കളും ഭാര്യയും പറക്കമുറ്റാത്ത രണ്ടു കുട്ടികളുമടങ്ങുന്ന കുടുംബത്തിെൻറ ആശ്രയമായിരുന്നു മുജീബ്. മുജീബിെൻറ പ്രയാസം അറിഞ്ഞ നാട്ടുകാർ എം.പി, എം.എൽ.എ എന്നിവരുടേയും നാട്ടിലെ മറ്റു പ്രമുഖരുടെയും സഹായത്തോടെ ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.